ലഖ്‌നൗ: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ കർഷകരോഷം ബിജെപിക്ക് തിരിച്ചടിയാകുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് നരേഷ് ടികായത്ത്. വിവാദ നിയമങ്ങൾ പിൻവലിച്ചത് കൊണ്ടുമാത്രം കർഷകരോഷം അടങ്ങില്ല.
സമരം അവസാനിപ്പിക്കുന്നതിന് മുൻപ് സർക്കാർ നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടിരിക്കുകയാണ്. കേന്ദ്രസർക്കാരും ബിജെപിയും ചേർന്ന് കർഷകരെ ഭീകരവാദികളായും ആന്തോളൻ ജീവികളായും മുദ്രകുത്തിയത് മറക്കില്ല. ബിജെപിയെ പരാജയപ്പെടുത്താൻ സംയുക്‌ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌താൽ അതിനൊപ്പം ശക്‌തമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ഏഴ് ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10ന് ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴുവരെ നീണ്ടുനില്‍ക്കും. മാര്‍ച്ച് 10നാണ് ഫലം പ്രഖ്യാപിക്കുക. യോഗി ആദിത്യനാഥാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി. ഗോരഖ്പൂരില്‍ നിന്നാണ് അദ്ദേഹം മൽസരിക്കുക.
Also Read: കുട്ടികളെ ഭയപ്പെടുത്തി; മന്ത്രിപുത്രന് ആൾക്കൂട്ട മർദ്ദനം