തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാസമ്പന്നരായ യുവതലമുറ കാര്‍ഷിക മേഖലയിലേക്ക് വരാന്‍ തുടങ്ങിയിട്ടുണ്ട്. കൃഷി അഭിമാനകരമായ ജീവിതമാര്‍ഗമായി മാറ്റാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ കൃഷി ചെയ്യാത്ത കുടുംബങ്ങള്‍ കുറവാണ്. ജനങ്ങളുടെ താല്പര്യവും സര്‍ക്കാരിന്റെ പിന്തുണയും ഒത്തുചേര്‍ന്നാല്‍ കാര്‍ഷിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. കൃഷി വികസനത്തോടൊപ്പം കര്‍ഷകന്റെ കുടുംബഭദ്രത ഉറപ്പാക്കുന്നതിന് കര്‍ഷക ക്ഷേമ ബോര്‍ഡ് അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കും. കര്‍ഷകനും കുടുംബത്തിനുമുള്ള പെന്‍ഷന്‍, ഇന്‍ഷൂറന്‍സ്, മക്കളുടെ വിദ്യാഭ്യാസത്തിനുള്ള സഹായം, വിധവാ ധനസഹായം എന്നിവ ഈ ബോര്‍ഡിലൂടെ ലഭ്യമാക്കും.
Read also: കോവിഡ് മാനദണ്ഡ ലംഘനം; സമരത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെ കേസെടുത്തു
നെല്‍കൃഷിയില്‍ വലിയ നേട്ടമാണ് ഉണ്ടാക്കാന്‍ സാധിച്ചത്. നെല്‍കൃഷിയുടെ വിസ്‌തൃതി 4 വര്‍ഷത്തിനുള്ളില്‍ 1.92 ലക്ഷം ഹെക്‌ടറിൽ നിന്ന് 2.2 ലക്ഷം ഹെക്‌ടറായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. 50,000 ഏക്കര്‍ തരിശുനിലമാണ് ഈ കാലയളവില്‍ നെല്‍കൃഷിക്കായി മാറ്റിയെടുത്തത്. ഈ വര്‍ഷം 7.1 ലക്ഷം ടണ്‍ സംഭരിച്ചു. അടുത്ത വര്‍ഷം പത്തുലക്ഷം ടണ്‍ സംഭരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. തൃശൂര്‍, പൊന്നാനി കോള്‍പ്പാടങ്ങളുടെ വികസനത്തിന് 298 കോടിയുടെ പദ്ധതി നടപ്പാക്കാന്‍ തീരുമാനം ആയിട്ടുണെന്നും മുഖ്യമന്ത്രി പറഞ്ഞു.