തിരുവനന്തപുരം: മസാല ബോണ്ട് ഇറക്കുന്നത് സംസ്‌ഥാന സര്‍ക്കാരല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സിഎജി കിഫ്ബിക്കെതിരായി സമര്‍പ്പിച്ച റിപ്പോര്‍ട് നിയമസഭയോടുള്ള അനാദരവണെന്നും അധികാരഭ്രമം തലക്കു പിടിച്ച പ്രതിപക്ഷത്തിന് സമനില തെറ്റിയെന്നും ധനമന്ത്രി ആരോപിച്ചു.
അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോരാണ് നടന്നത്. കിഫ്ബിയില്‍ ഭരണഘടനാ ലംഘനം ഉണ്ടായെന്നും ധനമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണറെയുള്‍പ്പെടെ കബളിപ്പിച്ചെന്നാണ് വിഡി സതീശന്‍ എംഎല്‍എയുടെ ആരോപണം.
എന്നാല്‍ ധനമന്ത്രിക്ക് ക്ളീന്‍ചിറ്റ് നല്‍കിയായിരുന്നു നിയമസഭാ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട് നല്‍കിയത്. സിഎജി റിപ്പോര്‍ട് ചേര്‍ത്തിയെന്ന വിവാദത്തില്‍ അസാധാരണ സാഹചര്യത്തിലാണ് പരാമര്‍ശങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതനായതെന്ന ധനമന്ത്രിയുടെ വാദം കമ്മിറ്റി അംഗീകരിച്ചു. ഇതേതുടര്‍ന്ന് പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പ് ഉള്‍പ്പെടെയാണ് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട് നിയമസഭയുടെ മേശപ്പുറത്തു വച്ചത്.
Read also:‘കിഫ്‌ബി’യിൽ അടിയന്തര പ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി