ഡെൽഹി: കോവിഡ് വൈറസിന്റെ ജനിതക വകഭേദം സംഭവിച്ച ഡെല്‍റ്റ പ്ളസിന്റെ ആദ്യ കേസ് രാജസ്‌ഥാനിൽ സ്‌ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ഭേദമാകുകയും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്‌ത 65കാരിക്കാണ് ഡെല്‍റ്റ പ്ളസ് സ്‌ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
മേയ് 31നാണ് വയോധികയുടെ സാംപിള്‍ പരിശോധനയ്‌ക്ക് അയച്ചത്. 25 ദിവസത്തിന് ശേഷമാണ് ഡെല്‍റ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ച് ഫലം ലഭിച്ചതെന്ന് ബിക്കാനീറിലെ പിബിഎം ആശുപത്രി ഡയറക്‌ടര്‍ പറഞ്ഞു. രോഗിയുമായി ബന്ധപ്പെട്ടവര്‍ക്കും അയല്‍ക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ മേഖലയില്‍ ഒരു മാസത്തിനിടെ കോവിഡ് ബാധിച്ചവരെയെല്ലാം വീണ്ടും പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നിലവില്‍, മഹാരാഷ്‌ട്ര, പഞ്ചാബ്, ജമ്മു കശ്‌മീർ, മധ്യപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്‌ഥാനങ്ങളിലാണ് ഡെല്‍റ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ചത്. 21 രോഗികളുള്ള മഹാരാഷ്‌ട്രയാണ് ഡെൽറ്റ പ്ളസ് കേസുകളിൽ മുൻപിൽ.
Kerala News: ഇടുക്കിയിലെ മരംമുറി; സിപിഐ നേതാവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്