കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ട് ഹാർബറുകൾ അടച്ചതോടെ കോഴിക്കോട് നഗരത്തിൽ ഉൾപ്പടെ മൽസ്യ ക്ഷാമം. ബേപ്പൂർ, പുതിയാപ്പ ഹാർബറുകളാണ് അടച്ചത്. ഇതോടെ ഉള്ള മീനിന് പൊള്ളുന്ന വിലയും നൽകേണ്ട അവസ്‌ഥയായി.
രണ്ട് പ്രധാന ഹാർബറും അsച്ചതോടെ കൂടുതൽ ബോട്ടുകൾ വടകര ചോമ്പാലയിലും കണ്ണൂരിലും അടുപ്പിക്കുകയാണ്. കണ്ണൂരിൽ നിന്നും മംഗളൂരുവിൽ നിന്നും എത്തുന്ന മൽസ്യം വലിയ വിലകൊടുത്ത് വാങ്ങേണ്ട സ്‌ഥിതിയിലാണെന്ന് കച്ചവടക്കാർ പറയുന്നു.
ഒരാഴ്‌ചക്കിടെ എല്ലാ മൽസ്യങ്ങൾക്കും 25 മുതൽ 40 ശതമാനം വരെ വില കൂടി. അയക്കൂറ കിലോഗ്രാമിന് 900 മുതൽ 1200 രൂപ വരെയാണ് ഇപ്പോഴത്തെ വില. ആകോലി കിലോക്ക് 600 രൂപ മുതൽ 850 വരെയായി. ചെമ്മീൻ കിലോക്ക് 400 രൂപ മുതൽ 700 രൂപ വരെയും മത്തി കിലോക്ക് 250 രൂപയുമായി. അയല കിലോക്ക് 350 രൂപയായും ഉയർന്നു. ആവശ്യക്കാർ വർധിക്കുകയും അതിനനുസരിച്ച് ലഭ്യത ഇല്ലാതാകുകയും ചെയ്‌തതാണ് മൽസ്യ വില വർധനക്ക് കാരണം.
Also Read: ജില്ലയിൽ അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ സപ്ളൈകോയുടെ ഹോം ഡെലിവറി