ന്യൂ ഡെൽഹി: ഒക്ടോബർ ഒന്ന് മുതൽ ഏഴ് ലക്ഷത്തിന് മുകളിലുള്ള വിദേശ വിനിമയത്തിന് അഞ്ച് ശതമാനം നികുതി നൽകേണ്ടി വരും. സ്രോതസ്സിൽ നിന്ന് ശേഖരിക്കുന്ന നികുതി അഥവാ ടി സി എസ് ആണ് ഈടാക്കുക. അതേസമയം, തുകയുടെ പരിധിയില്ലാതെ വിദേശ ടൂർ പാക്കേജുകൾക്ക് ഈ നികുതിയുണ്ടാകും. വിദേശ ടൂർ പാക്കേജുകളുടെ നികുതി ഏത് തുകക്കും 5% ആയിരിക്കും. മറ്റ് വിദേശ വിനിമയ ആവശ്യങ്ങൾക്ക് 7 ലക്ഷത്തിന് മുകളിൽ ചെലവഴിച്ച തുകക്ക് മാത്രമാണ് നികുതി ഈടാക്കുക
സ്രോതസ്സിൽ നിന്ന് നികുതി കിഴിക്കുന്ന (ടി ഡി എസ്) സംവിധാനമുള്ള വരുമാനത്തിൽ നിന്നാണ് വിദേശ വിനിമയമെങ്കിൽ ഈ നികുതിയുണ്ടാകില്ല. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തുകയാണ് വിദേശ വിനിമയം ചെയ്യുന്നതെങ്കിൽ ഏഴ് ലക്ഷത്തിന് മുകളിലുള്ള തുകക്ക് 0.5 ശതമാനം മാത്രമാണ് നികുതി. ഓരോ വർഷവും പരമാവധി രണ്ടര ലക്ഷം ഡോളർ വരെ വ്യക്തികൾക്ക് വിദേശ വിനിമയം നടത്താം. റിസർവ് ബാങ്കിന്റെ ഉദാര റെമിറ്റൻസ് പദ്ധതി പ്രകാരമാണിത്.