പ്രളയക്കെടുതി രൂക്ഷമായി വടക്കു കിഴക്കൻ സംസ്‌ഥാനങ്ങൾ

By Team Member, Malabar News
Flood In The North East States Became More Worse
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷമാകുകയാണ്. അസമിൽ പ്രളയക്കെടുതി അതീവ ഗുരുതരമാണ്. 4 പേരാണ് ഇന്നലെ മാത്രം അസമിൽ പ്രളയക്കെടുതിയെ തുടർന്ന് മരിച്ചത്. ഇതോടെ അസമിൽ ഇതുവരെ മരിച്ച ആളുകളുടെ എണ്ണം 14 ആയി ഉയർന്നു.

കൂടാതെ പ്രളയത്തെ തുടർന്ന് അസമിൽ നിരവധി ആളുകളെ ഇതിനോടകം കാണാതായതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. നവ്ഗാവ് ജില്ലയിൽ മാത്രം മൂന്നര ലക്ഷത്തോളം ആളുകളെയാണ് പ്രളയം ബാധിച്ചത്. 343 ദുരിതാശ്വാസ ക്യാമ്പുകളിലായി എൺപത്തിഏഴായിരത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. കൂടാതെ റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടത് ഭക്ഷണ വിതരണം ഉൾപ്പടെയുള്ളവക്ക് വെല്ലുവിളി സൃഷ്‌ടിക്കുകയാണ്.

ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വ്യോമസേന ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നുണ്ട്. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് നിലവിൽ ഭക്ഷണവിതരണം ഉൾപ്പടെയുള്ള കാര്യങ്ങൾ നിർവഹിക്കുന്നത്.

Read also: സംസ്‌ഥാനത്ത് കൂടുതൽ ട്രെയിൻ നിയന്ത്രണം; ശനിയാഴ്‌ച വരെ 21 ട്രെയിനുകൾ റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE