മനാമ: ഇന്ത്യൻ പാസ്‌പോർട്ടിലെ അപാകത ചൂണ്ടിക്കാട്ടി വേൾഡ് എൻആർഐ കൗൺസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഗൾഫ് രാജ്യങ്ങൾ, യുകെ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ, യുഎസ്എ എന്നിവിടങ്ങളിലെ പ്രവാസികൾ ഈ വിഷയത്തിൽ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് കൗൺസിൽ പ്രധാനമന്ത്രിക്ക് നടപടി ആവശ്യപ്പെട്ട് കത്തയച്ചത്.
വിവിധ രാജ്യങ്ങളിലെ വർക്ക് പെർമിറ്റ്, തൊഴിൽ വിസ എന്നിവ പുതുക്കുന്ന വേളയിൽ അംഗീകൃത തിരിച്ചറിയൽ രേഖയായ പാസ്‌പോർട്ടാണ് ആവശ്യപ്പെടുന്നത്. എന്നാൽ ഇന്ത്യൻ പാസ്‌പോർട്ടിൽ രണ്ടാം പേര് അല്ലെങ്കിൽ കുടുംബ പേര് എന്നിവ ഉൾപ്പെടുത്താത്തത് പലപ്പോഴും പ്രവാസികൾക്ക് ബുദ്ധിമുട്ടാവുകയാണ്. നേരത്തെ 2018ലും ഈ വിഷയം ചൂണ്ടിക്കാട്ടി വേൾഡ് എൻആർഐ കൗൺസിൽ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
എന്നാൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർക്ക് കൂടി കൗൺസിൽ കത്തയച്ചിട്ടുണ്ട്.
Read Also: ‘ഇത് ഭ്രാന്തോ രാജ്യദ്രോഹമോ’; കങ്കണ റണൗട്ടിനെതിരെ വരുണ്‍ ഗാന്ധി