കോഴിക്കോട്: ജില്ലയിലെ നൈനാംവളപ്പ് തീരത്ത് സ്‌ഥാപിച്ച ഗാബിയോണ്‍ കടല്‍ഭിത്തി തകര്‍ന്നതോടെ തീരമേഖല ഭീതിയിൽ. പരീക്ഷണാടിസ്‌ഥാനത്തിലാണ് ഇവിടെ ഗാബിയോൺ കടൽഭിത്തി നിർമിച്ചത്. ഇരുപത് വര്‍ഷത്തോളം തീരം സുരക്ഷിതമായിരിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഇത് സ്‌ഥാപിച്ചത്. എന്നാൽ പത്ത് വര്‍ഷം തികയും മുന്‍പ് തന്നെ ഈ കടൽഭിത്തി തകർന്നു വീഴുകയായിരുന്നു.
വലയ്‌ക്കുള്ളില്‍ കരിങ്കല്ല് അടുക്കി വച്ച് കടല്‍ഭിത്തി കെട്ടുന്ന രീതിയാണ് ഗാബിയോണ്‍. ചെന്നൈ ഐഐടി രൂപകല്‍പന ചെയ്‌ത മാതൃക പരീക്ഷണാടിസ്‌ഥാനത്തിലാണ് നടപ്പാക്കിയത്. എന്നാൽ വല പൊട്ടി കല്ലുകൾ എല്ലാം ഇളകി മാറുകയായിരുന്നു. ശക്‌തമായ തിരമാലയിലാണ് വല പൊട്ടി കല്ലുകൾ ഇളകി മാറിയത്.
നൈനാംവളപ്പ്, കണ്ണംപറമ്പ്, മുഖദാര്‍ തീരത്തായി ഒരു കിലോമീറ്റര്‍ നീളത്തില്‍ കെട്ടിയ കടല്‍ഭിത്തിയാണ് തകര്‍ന്നത്. ഇതോടെ തീരദേശപാത ഉള്‍പ്പടെ അപകടത്തിലായ സ്‌ഥിതിയാണ്.
Read also: നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കണമെന്ന് ശുപാർശ