ന്യൂഡെൽഹി: കോവിഡ് ചികിൽസയ്‌ക്കായി ഉപയോഗിക്കുന്ന അവശ്യമരുന്നുകള്‍ ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ നിയമ വിരുദ്ധമായി സൂക്ഷിച്ചുവെന്ന് ഡെല്‍ഹി ഡ്രഗ്‌സ് കണ്‍ട്രോളര്‍. ഡെല്‍ഹി ഹൈക്കോടതിയെയാണ് അന്വേഷണ പുരോഗതി അറിയിച്ചത്. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്‌ടിന്റെ നഗ്‌നമായ ലംഘനമാണ് നടന്നതെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്കായി ഹാജരായ അഭിഭാഷക നന്ദിതാ റാവു ചൂണ്ടിക്കാട്ടി.
വിഷയത്തിൽ ഗൗതം ഗംഭീര്‍ ഫൗണ്ടേഷനെതിരെയും ഇവര്‍ക്ക് മരുന്ന് നല്‍കിയ ഡീലര്‍മാര്‍ക്കെതിരെയും ഉടന്‍ തന്നെ നടപടിയെടുക്കുമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതി റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ആറാഴ്‌ച സമയം ഡെല്‍ഹി ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്.
കോവിഡ് രോഗികള്‍ക്കു നല്‍കുന്ന ഫാബിഫ്ളു മരുന്നാണ് ഫൗണ്ടേഷന്‍ വലിയ തോതില്‍ ശേഖരിച്ചു പൂഴ്‍ത്തിവച്ചത്. സംഭവത്തില്‍ നേരത്തെ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഗംഭീര്‍ ഫൗണ്ടേഷന് ക്ളീന്‍ചിറ്റ് നല്‍കിയിരുന്നു. ഇതില്‍ ഡിസിജിഐയെ കടുത്ത സ്വരത്തില്‍ ശാസിച്ച കോടതി സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് അധികൃതര്‍ പുതിയ അന്വേഷണ റിപ്പോര്‍ട് കോടതിയില്‍ സമര്‍പ്പിച്ചത്.
Read also: സ്‌പുട്‌നിക് വാക്‌സിന്‍ ഉൽപാദിപ്പിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്