റോം: ഇതിഹാസ ഗോൾ കീപ്പർ ജിയാൻല്യൂജി ബഫൺ ഇറ്റാലിയൻ ക്‌ളബ് യുവന്റസിനോട് വിടപറയുന്നു. ഈ സീസണിൽ അവസാനിക്കുന്ന കരാർ ഇനി പുതുക്കില്ലെന്ന് ബഫൺ അറിയിച്ചു. ചാമ്പ്യൻസ് ലീഗിൽ കളിക്കണമെന്ന ആഗ്രഹത്തെ തുടർന്നാണ് 43കാരനായ ബഫൺ കഴിഞ്ഞ സീസണിൽ യുവന്റസിലേക്ക് തിരികെ എത്തിയത്.
2001ൽ യുവന്റസിൽ എത്തിയ ബഫൺ പാർമയിൽ നിന്ന് ഇറ്റാലിയൻ വമ്പൻമാർക്കൊപ്പം ചേർന്നു. തുടർന്ന് 17 വർഷങ്ങൾക്കു ശേഷം 2018ലാണ് അദ്ദേഹം പിഎസ്‌ജിയിലേക്ക് പോയത്. ഒറ്റ സീസണോടെ താരം പിഎസ്‌ജിയോടും വിട പറഞ്ഞു. യുവന്റസിലേക്ക് തിരികെ എത്തിയെങ്കിലും അദ്ദേഹത്തിന് ഒന്നാം നമ്പർ ഗോളിയായി സ്‌ഥാനം ലഭിച്ചിരുന്നില്ല. ഇതേ തുടർന്നാണ് അദ്ദേഹം ക്‌ളബ് വിടാൻ തീരുമാനമെടുത്തത്.
ഇറ്റലി വിട്ട് ഫ്രാൻസിൽ എത്തിയ ബഫണിന് പിഎസ്‌ജിയിൽ കാര്യമായി തിളങ്ങാൻ സാധിച്ചിരുന്നില്ല. ആകെ ഫ്രഞ്ച് ലീഗ് മാത്രമേ ഇത്തവണ പിഎസ്‌ജിക്ക് നേടാൻ കഴിഞ്ഞുള്ളൂ. ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിൽ തന്നെ പിഎസ്‌ജി പുറത്തായിരുന്നു. ഇതാണ് ബഫണിനെ ക്‌ളബ് വിടാൻ പ്രേരിപ്പിച്ചത്. ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ബഫണിന്റെ സ്വപ്‌നത്തിന് യുവന്റസ് തന്നെയാണ് ഇപ്പോൾ നല്ലത് എന്ന അനുമാനത്തിലാണ് പിന്നീട് അദ്ദേഹം യുവന്റസിലേക്ക് തിരികെ എത്തിയത്. എന്നാൽ, യുവന്റസിനും ചാമ്പ്യൻസ് ലീഗിൽ കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
Also Read: തെലങ്കാനയിലും ലോക്ക്ഡൗൺ; മെയ് 12 മുതൽ പത്ത് ദിവസത്തേക്ക് അടച്ചിടും