ആഗോള പട്ടിണി സൂചികയില്‍ പാകിസ്‌ഥാനും ബംഗ്ളാദേശിനും പിന്നിലായി ഇന്ത്യ. 116 രാജ്യങ്ങളുടെ പട്ടിണി സൂചികയില്‍ 101ആം സ്‌ഥാനത്താണ് ഇന്ത്യയുടെ സ്‌ഥാനം. 2020ല്‍ ഇത് 94ആം സ്‌ഥാനമായിരുന്നു. ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേള്‍ഡ്വൈഡും ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗള്‍ ഹൈല്‍ഫും ചേര്‍ന്നാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
പോഷകാഹാരക്കുറവ്, അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലെ ഉയരത്തിന് ആനുപാതികമായ ഭാരം, ശിശുമരണ നിരക്ക്, അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് എന്നിവ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്.
ശിശുമരണ നിരക്ക്, ശിശുക്കളിലെ വളര്‍ച്ചാ മുരടിപ്പ് എന്നിവയില്‍ നില മെച്ചപ്പെടുത്താന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ളാദേശ്, മ്യാന്‍മര്‍, പാകിസ്‌ഥാന്‍ എന്നീ രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യയുടെ സ്‌ഥാനം.
71ആം സ്‌ഥാനം മ്യാന്‍മറിനും നേപ്പാളിനും ബംഗ്ളാദേശിനും 76ആം സ്‌ഥാനവും പാകിസ്‌ഥാന് 92ആം സ്‌ഥാനവുമാണ് ഉള്ളത്. പട്ടിണിയുടെ കാര്യത്തില്‍ ആപത് സൂചനയുള്ള വിഭാഗത്തിലാണ് ഇന്ത്യയെ ഉള്‍പ്പടുത്തിയിട്ടുള്ളത്. ചൈന, ബ്രസീല്‍, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ പട്ടികയില്‍ ആദ്യ പതിനെട്ട് രാജ്യങ്ങളിലുള്‍പ്പെട്ടു. ഈ രാജ്യങ്ങളിലെ ആഗോള പട്ടിണി സൂചിക നിരക്ക് അഞ്ചാണ്.
നിലവിലെ സ്‌ഥിതി തുടര്‍ന്നാല്‍ 2030നകം പട്ടിണി കുറയ്‌ക്കാന്‍ സാധിക്കാത്ത പട്ടികയില്‍ 47 രാജ്യങ്ങളാണ് ഉള്ളത്. കാലാവസ്‌ഥാ മാറ്റങ്ങളും കോവിഡ് മഹാമാരിയും ലോകത്തിലെ ഭക്ഷ്യ സുരക്ഷയെ സാരമായി ബാധിച്ചെന്നും കണക്കുകള്‍ വ്യക്‌തമാക്കുന്നു.
National News: ജമ്മു കശ്‍മീരിൽ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു