അഹമ്മദാബാദ്: ഗുജറാത്തില്‍ നാലു നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യൂ ഫെബ്രുവരി 15 വരെ നീട്ടി. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് എന്നിവിടങ്ങളിൽ കോവിഡ് വ്യാപനം തടയാന്‍ ഏർപ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ആണ് നീട്ടിയത്. കര്‍ഫ്യൂ സമയം ഒരു മണിക്കൂര്‍ കുറച്ച് രാത്രി 11 മുതല്‍ രാവിലെ ആറ് മണിവരെ ആക്കിയിട്ടുമുണ്ട്.
സംസ്‌ഥാനത്ത് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതലാണ് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിൽ ആയിരുന്നു നടപടി.
കോവിഡ് വ്യാപനം സംസ്‌ഥാനത്തു നിന്നും പൂര്‍ണമായി തുടച്ചു നീക്കാന്‍ ജനങ്ങൾ ജാഗ്രത തുടരണമെന്നും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ഗുജറാത്ത് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി പങ്കജ് കുമാര്‍ അഭ്യർഥിച്ചു. 96.94 ശതമാനമാണ് സംസ്‌ഥാനത്തെ കോവിഡ് മുക്‌തി നിരക്കെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 100ല്‍ നിന്ന് 200 ആക്കിയതായും ഹാളുകളില്‍ നടക്കുന്ന പരിപാടികളില്‍ 50 ശതമാനം സീറ്റകളില്‍ വരെ ആളുകള്‍ക്ക് പ്രവേശിക്കാമെന്നും അധികൃതർ അറിയിച്ചു.
3,589 കോവിഡ് രോഗികളാണ് നിലവില്‍ സംസ്‌ഥാനത്ത് ചികിൽസയിലുള്ളത്. ഇതുവരെ 2,60,901 കോവിഡ് കേസുകളാണ് ഇവിടെ റിപ്പോർട് ചെയ്യപ്പെട്ടത്.
Read Also: അധികാരത്തിൽ എത്തിയാൽ കാരുണ്യ പദ്ധതി പുനരുജ്‌ജീവിപ്പിക്കും; പിജെ ജോസഫ്