കൊപ്പത്തെ കൊലവിളി മുദ്രാവാക്യം; എട്ട് പേർ കൂടി പിടിയിൽ

സംഭവത്തിൽ ഇന്നലെ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതോടെ കേസിൽ ആകെ അറസ്‌റ്റിലായവരുടെ എണ്ണം 11 ആയി.

By Trainee Reporter, Malabar News
hate slogan in palakkad koppam
Ajwa Travels

പാലക്കാട്: കൊപ്പത്ത് സ്‌പീക്കർ എഎൻ ഷംസീറിനും മുസ്‌ലിം ലീഗ് പ്രവർത്തകർക്കുമെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ എട്ട് ബിജെപി-ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്‌റ്റിൽ. സംഭവത്തിൽ ഇന്നലെ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതോടെ കേസിൽ ആകെ അറസ്‌റ്റിലായവരുടെ എണ്ണം 11 ആയി. പട്ടാമ്പി മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഇസ്‌മയിൽ നൽകിയ പരാതിയിലാണ് നടപടി.

കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ടായിരുന്നു കേസിനാധാരമായ സംഭവം. യൂത്ത് ലീഗിനും സ്‌പീക്കർ എ എൻ ഷംസീറിനും എതിരേയാണ് സംഘ്പരിവാർ സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തിയത്. ഇതിൽ യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയാണ് കൊലവിളി മുദ്രാവാക്യം ഉയർത്തിയത്.

സ്‌ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു. പരാതിയുടെ അടിസ്‌ഥാനത്തിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരായ 30 പേർക്കെതിരെ മതസ്‌പർധയും ലഹളവും ഉണ്ടാക്കാൻ ശ്രമിച്ചതിന് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌.

Most Read| ക്രമസമാധാനം പൂർണമായി തകർന്നിടത്ത് എങ്ങനെ നീതി നടപ്പിലാക്കും? മണിപ്പൂർ വിഷയത്തിൽ സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE