ഹത്രസ്; ചീഫ് മെഡിക്കല്‍ ഓഫീസറെ പുറത്താക്കി

By Syndicated , Malabar News
J NMC_Hathras_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിരുന്നു എന്ന് വ്യക്‌തമാക്കിയ ജവഹർലാൽ നെഹ്‌റു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താല്‍ക്കാലിക ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അസീം മാലിക്കിനെ പിരിച്ചു വിട്ടു. ഒക്‌ടോബര്‍ 16ന് ഡോ. അസീമിനെ സൂപ്രണ്ട് സ്‌ഥാനത്തുനിന്ന് നിന്ന് മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് ഒക്‌ടോബര്‍ 20 മുതല്‍ ആശുപത്രിയിലെ സേവനം അവസാനിപ്പിക്കാനുള്ള നോട്ടീസ് നല്‍കിയത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ല എന്ന യു പി പോലീസിന്റെ വാദത്തിന് എതിരേയായിരുന്നു ഡോ. അസീം മാലിക്കിന്റെ പ്രസ്‌താവന.

പെണ്‍കുട്ടി പീഡനത്തിന് ഇരയായി 11 ദിവസത്തിനു ശേഷമാണ് സാമ്പിള്‍ പരിശോധിച്ചതെന്നും 96 മണിക്കൂറിനുള്ളില്‍ തെളിവ് നശിക്കുമെന്നും അസീം മാലിക് വ്യക്‌തമാക്കിയിരുന്നു. അതോടെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന യു പി പോലീസിന്റെ വാദം പൊളിയുകയായിരുന്നു. കൂടാതെ, ആശുപത്രി മെഡിക്കല്‍ റിപ്പോർട്ടിൽ പെണ്‍കുട്ടി പീഡനത്തിന് ഇരയായി എന്ന് രേഖപ്പെടുത്തിയതും പുറത്തു വന്നിരുന്നു. എന്നാല്‍ അസീമിനെ പിരിച്ചു വിട്ടതില്‍ അസ്വാഭാവികത ഇല്ലെന്നും താല്‍ക്കാലിക കരാര്‍ അവസാനിച്ചതിനാലാണ് നോട്ടീസ് നല്‍കിയതെന്നും മെഡിക്കല്‍ കോളേജിന്റെ ചുമതലയുള്ള അലീഗഢ് മുസ്ലിം സർവലാശാല വൈസ് ചാന്‍സലര്‍ താരീഖ് മന്‍സൂര്‍പറഞ്ഞു.

Read also: സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ്; അപലപിച്ച് യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE