ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും വലിയ മുന്‍സിപ്പല്‍ കോര്‍പറേഷനുകളില്‍ ഒന്നായ ഗ്രേറ്റര്‍ ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. ബിജെപി കേന്ദ്ര നേതൃത്വം വര്‍ദ്ധിച്ച പ്രാധാന്യത്തോടെ നേരിട്ട ഈ തിരഞ്ഞെടുപ്പില്‍ 150 സീറ്റുകളിലേക്ക് 1112 സ്‌ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.
2016ലെ ഗ്രേറ്റര്‍ ഹൈദരാബാദിലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ 99 വാര്‍ഡുകളില്‍ ടിആര്‍എസ്, 44 എണ്ണത്തില്‍ ഒവൈസിയുടെ പാര്‍ട്ടി, 3 സീറ്റുകളില്‍ ബിജെപി, കോണ്‍ഗ്രസ്, മറ്റുള്ളവര്‍ രണ്ടിടങ്ങളില്‍ വീതം എന്നതായിരുന്നു സീറ്റുനില. ഇത്തവണ അമിത് ഷാ ഉള്‍പ്പെടെ മുന്‍ നിര നേതാക്കള്‍ ബിജെപിയുടെ പ്രചാരണ രംഗത്ത് സജീവമായിരുന്നു എങ്കിലും 46.55 ശതമാനം ആളുകൾ മാത്രമാണ് വോട്ട് ചെയ്യാന്‍ എത്തിയത്.
Read also: രാഹുലിന്റെ നേതൃപാടവത്തില്‍ സംശയം പ്രകടിപ്പിച്ച് ശരത് പവാര്‍