ഡെൽഹി: പ്ളസ്‌ടു പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ മൂല്യ നിർണയത്തിനായി വ്യത്യസ്‌ത ഫോർമുല മുന്നോട്ട് വെച്ച് ഐസിഎസ്ഇ. ആറ് വർഷത്തെ മാർക്ക് പരിഗണിക്കാനാണ് തീരുമാനം. പത്താം ക്ളാസിലെ പ്രോജക്‌ട്, പ്രാക്‌ടിക്കൽ എന്നിവയും കണക്കിലെടുക്കും. ഇതു സംബന്ധിച്ച ഹരജിയിൽ സുപ്രീം കോടതി തിങ്കളാഴ്‌ച വാദം കേൾക്കും.
അതേസമയം സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷയുടെ ഫല പ്രഖ്യാപനം ജൂലായ് 31ന് ഉണ്ടാകുമെന്നാണ് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചത്. സിബിഎസ്ഇ 30-30-40 വെയിറ്റേജ് ഫോർമുല തയ്യാറാക്കിയതായാണ് അറ്റോർണി ജനറൽ അറിയിച്ചത്. 30 ശതമാനം വെയിറ്റേജ് പത്താം ക്ളാസിനും 30 ശതമാനം 11ആം ക്ളാസിനും 40 ശതമാനം 12ആം ക്ളാസ് ഇന്റേണൽ പ്രാക്‌ടിക്കൽ വെയിറ്റേജും കണക്കാക്കും.
സിബിഎസ്ഇയുടെ ഫോർമുലയിൽ വിജ്‌ഞാപനം ഇറക്കുന്നതിന് തടസമില്ലെന്ന് കോടതി വിധിച്ചിട്ടുണ്ട്. സിബിഎസ്ഇ മുന്നോട്ട് വെച്ച ഫോർമുല കോടതി അംഗീകരിക്കുകയായിരുന്നു. നിലവിലെ പരീക്ഷ റദ്ദാക്കിയെങ്കിലും മൂല്യനിര്‍ണയം സംബന്ധിച്ച് വിദ്യാര്‍ഥികള്‍ ആശങ്ക അറിയിച്ചിരുന്നു. തുടര്‍ന്നാണ് മൂല്യനിര്‍ണയ സമിതിയെ രൂപീകരിച്ചത്.
ജൂണ്‍ 14നായിരുന്നു അന്തിമ റിപ്പോര്‍ട് നല്‍കേണ്ടിയിരുന്നത് എങ്കിലും സമിതി സമയം കൂടുതല്‍ ആവശ്യപ്പെടുകയായിരുന്നു. മൂല്യനിര്‍ണയ രീതി ഔദ്യോഗികമായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയ രീതിയില്‍ വിയോജിപ്പുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്നും സിബിഎസ്ഇ അറിയിച്ചിരുന്നു.
Kerala News: ആരെയും പണം നൽകി എന്‍ഡിഎയില്‍ എടുക്കേണ്ട ആവശ്യമില്ല; പികെ കൃഷ്‌ണദാസ്