ഡെറാഡൂണ്‍: ആയിരം കോടിയുടെ മാനനഷ്‌ട നോട്ടീസിന് പിന്നാലെ ബാബ രാംദേവിനെ വാദപ്രതിവാദത്തിന് വെല്ലുവിളിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉത്തരാഖണ്ഡ് യൂണിറ്റ്. അലോപ്പതി ചികിൽസയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുടെ സാന്നിധ്യത്തില്‍ പരസ്യമായ ചര്‍ച്ചക്കാണ് വെല്ലുവിളി. ഏത് ആയുര്‍വേദ ആശുപത്രിയിലാണ് പതഞ്‌ജലിയുടെ മരുന്നുകള്‍ ഉപയോഗിക്കുന്നതെന്ന് രാംദേവ് വ്യക്‌തമാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
അലോപ്പതി വിഡ്‌ഢിത്തം നിറഞ്ഞ ശാസ്‌ത്രമാണെന്നും കോവിഡ് മഹാമാരിയിൽ അലോപ്പതി മരുന്നുകൾ കഴിച്ച് ലക്ഷക്കണക്കിന് ആളുകൾ മരിച്ചെന്നുമായിരുന്നു നേരത്തെ രാംദേവിന്റെ വിവാദ പ്രസ്‌താവന. ഇതിന് പിന്നാലെ ഇയാൾക്കെതിരെ നടപടിയാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. 1,000 കോടി രൂപയുടെ മാനനഷ്‌ടത്തിനും മെഡിക്കൽ അസോസിയേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്.
Read also: ‘സ്വകാര്യ ആശുപത്രികൾക്ക് എങ്ങനെയാണ് വാക്‌സിൻ ലഭിക്കുന്നത്?’ കേന്ദ്രത്തിനെതിരെ ഡെൽഹി