ലക്‌നൗ: ഡോ. കഫീല്‍ ഖാന്റെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കത്തയച്ചു. കഫീല്‍ ഖാന്റെ വിഷയം പരിഗണിക്കണമെന്നും, സസ്‌പെൻഡ് ചെയ്‌തത് പുനഃപരിശോധിക്കണം എന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ ആരോഗ്യ വിദ്യാഭ്യാസ മന്ത്രിക്കാണ് കത്ത് കൈമാറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഎംഎയുടെ ഉത്തര്‍പ്രദേശ് ഘടകമാണ് നടപടി ആവശ്യപ്പെട്ടുകൊണ്ട് കത്തയച്ചത്.
ഖൊരക് പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജിലായിരുന്നു ഡോ. കഫീല്‍ ഖാന്‍ സേവനം അനുഷ്‌ഠിച്ചിരുന്നത്. 2017 ആശുപത്രിയില്‍ ഉണ്ടായ ദുരന്തത്തില്‍ നിരവധി പിഞ്ചു കുഞ്ഞുങ്ങള്‍ മരണപ്പെട്ടിരുന്നു. ഓക്‌സിജൻ ലഭ്യത കുറവ് മൂലമാണ് ദുരന്തമുണ്ടായത് എന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
എന്നാല്‍ വിഷയത്തില്‍ ശക്‌തമായ ഭാഷയില്‍ പ്രതികരിച്ച കഫീല്‍ ഖാനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും മൂന്ന് വര്‍ഷമായി സസ്‌പെൻഡ് ചെയ്‌തിരുന്നു. ചികില്‍സാ പിഴവും അഴിമതിയും ആരോപിച്ചായിരുന്നു നടപടി. പിന്നീട് ജാമിയ മിലിയയിലെ വിവാദ പ്രസംഗത്തിന്റെ പേരില്‍ കഫീല്‍ ഖാനെ അന്യായമായി യുപി സര്‍ക്കാര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.
Read Also: അശ്ളീല പരസ്യങ്ങൾ നിരോധിച്ച് തമിഴ്‌നാട് ഹൈക്കോടതി; കേന്ദ്രത്തിന് നോട്ടീസ് നൽകി