ആലപ്പുഴ: സംസ്‌ഥാനത്ത് വീണ്ടും കർഷക ആത്‍മഹത്യ. കടബാധ്യതയെ തുടർന്ന് ആലപ്പുഴ തകഴി കുന്നുമ്മ അംബേദ്‌കർ കോളനിയിലെ കെജി പ്രസാദാണ് (55) വിഷം കഴിച്ചു ആത്‍മഹത്യ ചെയ്‌തത്. ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡണ്ട് കൂടിയാണ് പ്രസാദ്. ഇന്നലെ രാത്രിയാണ് പ്രസാദ് വിഷം കഴിച്ചത്. തുടർന്ന് തിരുവല്ല സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
കൃഷിയിൽ പരാജയപ്പെട്ടുവെന്ന് പ്രസാദ് ബന്ധുവുമായി ഫോണിൽ സംസാരിക്കുന്ന ഓഡിയോ ക്ളിപ്പ് പുറത്തുവന്നിട്ടുണ്ട്. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് തന്റെ ബുദ്ധിമുട്ടുകൾ വിളിച്ചു പറഞ്ഞതിന് ശേഷമാണ് പ്രസാദ് ആത്‍മഹത്യ ചെയ്‌തത്.
കൃഷിക്ക് വായ്‌പയ്‌ക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ, പിആർഎസ് വായ്‌പാ കുടിശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്‌പ അനുവദിച്ചില്ല. ഇതോടെ മനം മടുത്താണ് പ്രസാദ് ആത്‍മഹത്യ ചെയ്‌തതെന്ന് ശിവരാജൻ പറയുന്നു. പിആർഎസ് കുടിശിക കർഷകരെ ബാധിക്കില്ലെന്നും സർക്കാർ അടക്കുമെന്നുമായിരുന്നു സർക്കാറിന്റെ അവകാശവാദം.
Most Read| അവശ്യ സാധനങ്ങളുടെ വില വർധനവ്; നവകേരള സദസിന് ശേഷം നടപ്പിലാക്കാൻ ധാരണ