ന്യൂഡെൽഹി : വാക്‌സിൻ പാസ്‌പോർട്ട് രീതിയെ എതിർത്തുകൊണ്ട് ഇന്ത്യ. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനെടുക്കുന്നവർക്ക് മാത്രം പ്രവേശനം നൽകുന്ന രീതിയാണ് വാക്‌സിൻ പാസ്‌പോർട്ട്. ജി7 രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗത്തിൽ, പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത കേന്ദ്ര ആരോഗ്യമന്ത്രി ഡോക്‌ടർ ഹർഷ് വർധനാണ് ഇന്ത്യയുടെ ആശങ്ക അറിയിച്ചത്.
വാക്‌സിൻ പാസ്‌പോർട്ട് വിവേചനപരമായ രീതിയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ ഉൾപ്പടെയുള്ള വികസ്വര രാജ്യങ്ങളിൽ കോവിഡ് വാക്‌സിനേഷൻ കുറവാണെന്നും, വാക്‌സിൻ ഉൽപാദനം വർധിപ്പിച്ച് ലഭ്യത എല്ലായിടത്തും തുല്യമായി ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും ഹർഷ് വർധൻ ജി7 രാജ്യങ്ങളുടെ ചർച്ചയിൽ അറിയിച്ചു.
Read also : എസ്‌വൈഎസിന്റെ ‘ഹരിത മുറ്റം’ പദ്ധതി; സ്‌പീക്കർ എംബി രാജേഷ് ഉൽഘാടനം നിർവഹിച്ചു