ന്യൂഡെൽഹി: ഭൂരിഭാഗം സംസ്‌ഥാനങ്ങളിലും കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ ഡിസംബർ അവസാനത്തോടെ അന്താരാഷ്‌ട്ര വിമാനസർവീസുകൾ സാധാരണ നിലയിലാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാജീവ് ബൻസാൽ. അന്താരാഷ്‌ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നിലവിൽ നവംബർ 30 വരെയാണ് നീട്ടിയിട്ടുള്ളത്.
കോവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ചിലാണ് അന്താരാഷ്‌ട്ര വിമാന സർവീസുകൾ നിർത്തിവെച്ചത്. പ്രവാസികളെ തിരികെയെത്തിക്കാനും മരുന്നും മറ്റ് ചരക്കുകളും എത്തിക്കാനും മാത്രമാണ് ഡിജിസിയുടെ അനുമതിയോടെ അന്താരാഷ്‌ട്ര സർവീസുകൾ നടന്നത്. പിന്നീട്, ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ ലഘൂകരിച്ചെങ്കിലും പഴയ നിലയിലേക്ക് എത്തിയിരുന്നില്ല.
രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ വിവിധ രാജ്യങ്ങളുമായി എയർ ബബിൾ കരാറുണ്ടാക്കി അന്താരാഷ്‌ട്ര സർവീസുകൾ നടത്തിയിരുന്നു. ഇന്ത്യക്ക് 25 രാജ്യങ്ങളുമായാണ് എയർ ബബിൾ കരാറുള്ളത്.
Also Read: ഡെൽഹിയിൽ വായു ഗുണനിലവാരം ഉയർന്നു; നിയന്ത്രണങ്ങൾ പിൻവലിച്ച് സർക്കാർ