സൗദി: ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഗള്‍ഫുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ ഇന്ത്യ. ഇതിന്റെ ചുവടുപിടിച്ച് സൗദി ഉള്‍പ്പടെ കൂടുതല്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍. കോവിഡ് പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും മറികടക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പുതിയ നിക്ഷേപം ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വിലയിരുത്തുന്നത്.
ഇന്ത്യയിലെ എല്ലാ തുറകളിലും ഗള്‍ഫില്‍ നിന്ന് പരമാവധി നിക്ഷേപം ഉറപ്പാക്കാനാണ് കേന്ദ്ര തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചേംബര്‍, ഫിക്കി ഉള്‍പ്പടെയുള്ള വേദികള്‍ക്കു പിന്നാലേ വെര്‍ച്വല്‍ യോഗങ്ങള്‍ ചേരുമെന്നാണ് അറിയുന്നത്. സാമ്പത്തിക മാന്ദ്യം വലിയ പ്രത്യാഘാതം സൃഷ്‌ടിക്കും എന്ന വസ്‌തുത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എണ്ണ സമ്പന്ന ഗള്‍ഫ് രാജ്യങ്ങളുമായുള്ള അടുപ്പം ഇന്ത്യക്ക് നിര്‍ണായകമാണ്.
കൂടാതെ ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിലൂടെ ഊര്‍ജം ഉള്‍പ്പെടെ എല്ലാ മേഖലകളിലും സംയുക്‌ത പദ്ധതികള്‍ ആവിഷ്‌കരിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.
മാത്രവുമല്ല കോവിഡ് പ്രതിസന്ധി മൂലം ആയിരങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തൊഴില്‍ നഷ്‌ടപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഇവരുടെ മടക്കവും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. യുഎഇ, ബഹ്‌റിന്‍ സന്ദര്‍ശനത്തിനിടെ വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു.
അതേസമയം വിസാ നിയന്ത്രണത്തിലും മറ്റും അനുഭാവപൂര്‍ണമായ നിലപാടാണ് ഇന്ത്യയുടെ കാര്യത്തില്‍ യുഎഇ ഉള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിക്കുന്നത്. എന്നാല്‍ പാകിസ്‌ഥാന്‍ ഉള്‍പ്പടെ നിരവധി രാജ്യങ്ങള്‍ക്ക് വിസാ നിയന്ത്രണം നിലനില്‍ക്കുന്നുമുണ്ട്.
National News: കർഷക മാർച്ച് മൂന്നാം ദിവസത്തിലേക്ക്; കൂടുതൽ പേർ ഇന്ന് പങ്കാളികളാകും