പാർട്ടിയിൽ സജീവമാകാൻ നിർദ്ദേശം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഇപി ജയരാജൻ

സിപിഎം സംഘടിപ്പിച്ച സെമിനാർ കോഴിക്കോട് നടക്കുമ്പോൾ അതൊഴിവാക്കി ജയരാജൻ, തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദം കത്തി നിൽക്കെയാണ് മുഖ്യമന്ത്രിയുമായി ജയരാജൻ കൂടിക്കാഴ്‌ച നടത്തിയത്.

By Trainee Reporter, Malabar News
pinarayi-vijayan-and-ep-jayarajan
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി എൽഡിഎഫ് കൺവീനറും പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമായ ഇപി ജയരാജൻ. ഏക സിവിൽ കോഡിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽ നിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ്, ഇരുവരും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു കൂടിക്കാഴ്‌ച.

പാർട്ടി പ്രവർത്തനത്തിൽ സജീവമാകണമെന്ന് ജയരാജിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചതായാണ് സൂചന. ഈ മാസം 22ന് നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ ഇപി ജയരാജൻ പങ്കെടുക്കും. സിപിഎം സംഘടിപ്പിച്ച സെമിനാർ കോഴിക്കോട് നടക്കുമ്പോൾ അതൊഴിവാക്കി ജയരാജൻ, തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദം കത്തി നിൽക്കെയാണ് മുഖ്യമന്ത്രിയുമായി ജയരാജൻ കൂടിക്കാഴ്‌ച നടത്തിയത്.

ജയരാജൻ ബോധപൂർവം പ്രകോപനം സൃഷ്‌ടിക്കുന്നുവെന്ന അമർഷത്തിലാണ് സിപിഎം. പാർട്ടിയിൽ ജൂനിയറായ എംവി ഗോവിന്ദൻ സംസ്‌ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായത് മുതൽ നിസ്സഹരണം തുടരുന്ന ജയരാജൻ, ഏക സിവിൽ കോഡ് നിയമവുമായി ബന്ധപ്പെട്ട് പാർട്ടി നടത്തുന്ന പ്രധാന രാഷ്‌ട്രീയ നീക്കത്തിലും അതാവർത്തിച്ചു. ഇതിനുള്ള അതൃപ്‌തി ഗോവിന്ദൻ കോഴിക്കോട്ട് പ്രകടിപ്പിച്ചിരുന്നു.

Most Read: വരന്തരപ്പിള്ളി വിനോദിന്റെ മരണം കൊലപാതകം; ഭാര്യ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE