ഇടക്കാല ഉത്തരവ് തുടരും; മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായി ഉയർത്താം

By News Desk, Malabar News
Tamilnadu Ministers Will Visit Mullapperiyar dam Today
Ajwa Travels

ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കർവ് പ്രകാരം നിലനിർത്തണമെന്ന ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ഇതോടെ നവംബർ 30ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്‌നാടിന് സാധിക്കും. കേസിൽ അടിയന്തര ഉത്തരവിന്റെ ആവശ്യമില്ലെന്ന് കേരളവും സുപ്രീം കോടതിയെ അറിയിച്ചു.

ഒക്‌ടോബർ 28ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കർവ് പ്രകാരം നിലനിർത്തണമെന്ന് നിർദ്ദേശിച്ചത്. എന്നാൽ, അടിയന്തര സാഹചര്യമുണ്ടായാൽ മേൽനോട്ട സമിതി സ്‌ഥിതിഗതി വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി ഇടക്കാല ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ഈ ഉത്തരവ് സുപ്രീം കോടതി ഇന്ന് വ്യക്‌തമാക്കിയത്.

കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കർവ് പ്രകാരം നവംബർ 30ലെ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാണ്. ഇന്ന് മുല്ലപ്പെരിയാർ ഹരജികൾ പരിഗണിക്കുന്നതിനിടെ ഏതെങ്കിലും വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യമുണ്ടോയെന്ന് സംസ്‌ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്‌ദീപ് ഗുപ്‌തയോട് കോടതി ആരാഞ്ഞിരുന്നു. ഹരജികൾ അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട ഗുപ്‌ത മറ്റ്‌ അടിയന്തര ഉത്തരവുകളൊന്നും ആവശ്യമില്ലെന്ന നിലപാടാണ് കോടതിയെ അറിയിച്ചത്.

നിലവിൽ വിശദമായി പരിഗണിക്കുന്ന രണ്ടുകേസുകളുടെ വാദം കേൾക്കൽ പൂർത്തിയായ ശേഷം മുല്ലപ്പെരിയാർ ഹരജികൾ കേൾക്കാമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ഡിസംബർ 10നാണ് ഹരജികൾ ഇനി പരിഗണിക്കാൻ നിശ്‌ചയിച്ചിരിക്കുന്നത്. മറ്റ് രണ്ട് കേസുകളുടെ വാദം കേൾക്കൽ പൂർത്തിയാക്കിയ ശേഷം മുല്ലപ്പെരിയാർ ഹരജികൾ കേൾക്കാമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ഡിസംബർ 10നാണ് ഹരജികൾ ഇനി പരിഗണിക്കാൻ നിശ്‌ചയിച്ചിരിക്കുന്നത്. മറ്റ്‌ രണ്ടുകേസുകളുടെ വാദം കേൾക്കൽ അതിന് മുൻപ് പൂർത്തിയായാൽ അപ്പോൾ മുല്ലപ്പെരിയാർ കേസ് കേൾക്കുമെന്നും കോടതി വ്യക്‌തമാക്കി.

അണക്കെട്ടിലെ ചോർച്ച സംബന്ധിച്ച റിപ്പോർട് കേരളത്തിന് കൈമാറിയിട്ടുണ്ടെന്ന് തമിഴ്‌നാട്‌ സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, തമിഴ്‌നാട്‌ സർക്കാരിന്റെ സർക്കാരിന്റെ റിപ്പോർട്ടാണ്, മറിച്ച് ഇരുസംസ്‌ഥാനങ്ങളും സംയുക്‌തമായി നടത്തുന്ന പരിശോധനയിലെ റിപ്പോർട്ടാണ് ഹാജരാക്കേണ്ടതെന്ന് പെരിയാർ പ്രൊട്ടക്ഷൻ മൂവ്‌മെന്റിന് വേണ്ടി ഹാജരായ അഭിഭാഷകൻ വികെ ബിജു കോടതിയിൽ ആവശ്യപ്പെട്ടു.

Also Read: ഓണക്കോടിയും 10,000 രൂപയും; നഗരസഭാ അധ്യക്ഷക്കെതിരെ വിജിലൻസിന് മൊഴി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE