‘ഇസ്രയേലിന് സ്വയം പ്രതിരോധനത്തിന് അവകാശമുണ്ട്’; പുതിയ നിലപാടുമായി ചൈന

By Trainee Reporter, Malabar News
israel-hamas attack
Rep. Image
Ajwa Travels

ബെയ്‌ജിങ്‌: ഇസ്രയേലിന് സ്വയം പ്രതിരോധനത്തിന് അവകാശമുണ്ടെന്ന് ചൈന. ഇസ്രയേൽ- ഹമാസ് സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നിലപാടുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്. ഇസ്രയേലിന് സ്വയം പ്രതിരോധനത്തിന് അവകാശമുണ്ട്. എന്നാൽ അത് മനുഷ്യാവകാശ നിയമങ്ങളും സാധാരണക്കാരുടെ ജീവനും സംരക്ഷിച്ചുകൊണ്ടുള്ളത് ആവണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു.

ഇസ്രയേലിന്റെ നടപടിയെ അനുകൂലിച്ചുകൊണ്ട് ആദ്യമായാണ് ചൈന നിലപാട് സ്വീകരിക്കുന്നത്. യുഎസ് സന്ദർശനത്തിന് മുന്നോടിയായാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്‌താവനയെന്നതും ശ്രദ്ധേയമാണ്. സംഘർഷത്തിൽ നിരവധി സാധാരണക്കാരുടെ ജീവൻ നഷ്‌ടപ്പെട്ടു. സ്‌ഥിതിഗതികൾ കൂടുതൽ മോശമാവുന്നതിലും രാജ്യാന്തര നിയമനങ്ങൾ ലംഘിക്കപ്പെടുന്നതിലും ആശങ്കയുണ്ടെന്നും വിദേശകാര്യമന്ത്രി അറിയിച്ചു.

മേഖലയിൽ സമാധാനം പുനഃസ്‌ഥാപിക്കാൻ ചൈനയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 26 മുതൽ 28 വരെയാണ് വാങ് യി യുഎസ് സന്ദർശിക്കുന്നത്. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ, സുരക്ഷാ ഉപദേഷ്‌ടാവ്‌ ജെയ്‌ക് സള്ളിവൻ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും. അതേസമയം, ഗാസയിൽ ഹമാസ് ബന്ദികളാക്കിയവരെ കുറിച്ച് വിവരം നൽകുന്ന പലസ്‌തീൻ പൗരൻമാർക്ക് സുരക്ഷ നൽകുമെന്ന് ഇസ്രയേൽ വ്യക്‌തമാക്കി. ഗാസ അതിർത്തിയിൽ ഇസ്രയേൽ സൈന്യം വിതരണം ചെയ്‌ത ലഘുലേഖയിൽ വിവരം നൽകുന്നവർക്ക് ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

‘നിങ്ങൾക്ക് സമാധാനപൂർണമായ ജീവിതം നയിക്കണമെന്നുണ്ടെങ്കിൽ നിങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കണം എന്നുണ്ടെങ്കിൽ നിങ്ങൾ മനുഷ്യത്വപരമായ കാര്യം ചെയ്യണം. നിങ്ങളുടെ പ്രദേശത്തു തടവിൽ പാർപ്പിച്ചിരിക്കുന്നവരെ കുറിച്ച് വിലയേറിയ വിവരങ്ങൾ ഞങ്ങളുമായി പങ്കുവെക്കണം’- ലഘുലേഖയിൽ ഇസ്രയേൽ ആവശ്യപ്പെട്ടു.

ഇസ്രയേലിൽ നിന്ന് 200-ലേറെ പേരെ ഹമാസ് തടവിലാക്കിക്കൊണ്ടു പോയതായാണ് റിപ്പോർട്. ഈ മാസം ഏഴിന് ആരംഭിച്ച യുദ്ധത്തിൽ ഇസ്രയേലിലെ 1400ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലെ മരണം 5000 കടന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയ വ്യോമാക്രമണത്തിൽ 704 പലസ്‌തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, ഹമാസ് ബന്ദികളാക്കിയവരെ തേടി സൈനിക നീക്കം തുടങ്ങിയെന്ന് ഇസ്രയേൽ സൈനിക വൃത്തങ്ങൾ വ്യക്‌തമാക്കി. ഈ മാസം ഏഴിന് ഇസ്രയേലിൽ നിന്ന് തട്ടിക്കൊണ്ടുപോയ 200-ലധികം ബന്ദികളിൽ 50 പേരെ ഹമാസ് മോചിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇരട്ട പൗരൻമാരുള്ള ബന്ദികളുടെ മോചനത്തിനായി റെഡ് ക്രോസ് പ്രതിനിധികൾ ഗാസയിലേക്ക് പുറപ്പെടുന്നതായാണ് വിവരം.

ഖത്തറിന്റേയും ഈജിപ്‌ത്തിന്റേയും മധ്യസ്‌ഥ ശ്രമങ്ങൾക്ക് പിന്നാലെ ബന്ദികളാക്കിയ രണ്ടു ഇസ്രയേലി വനിതകളെ ഹമാസ് ഇന്ന് മോചിപ്പിച്ചിരുന്നു. 85-കാരി യോഷെവ്ഡ് ലിഫ്‌ഷിറ്റ്സ്, 79-കാരി നൂറിറ്റ് കൂപ്പർ എന്നിവരെയാണ് വിട്ടയച്ചത്. ഇരുവർക്കും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുനതതിനാലാണ് വിട്ടയച്ചതെന്നാണ് ഹമാസിന്റെ വിശദീകരണം. വെള്ളിയാഴ്‌ച അമേരിക്കൻ പൗരൻമാരായ ജൂഡിത്ത് തായ് റാനനെയും മകൾ നതാലി ശോശാന റാനനെയും ഹമാസ് മോചിപ്പിച്ചിരുന്നു.

Most Read| സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്ന്’; നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് വിഡി സതീശൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE