പെഗാസസ്‌ കരാറിൽ മോദി ഉൾപ്പെട്ടുവെന്നത് ഞെട്ടിക്കുന്നു; കെസി വേണുഗോപാൽ

By Staff Reporter, Malabar News
KC-Venugopal-pegasus
Ajwa Travels

ന്യൂഡെൽഹി: ഇസ്രയേലിൽ നിന്ന് ഇന്ത്യ പെഗാസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയിരുന്നെന്ന ന്യൂയോർക്ക് ടൈംസ് അന്വേഷണ റിപ്പോർട് ആയുധമാക്കി കോൺ​ഗ്രസ്. പ്രധാനമന്ത്രി മോദി ഉൾപ്പെട്ടാണ് കരാർ ഒപ്പിട്ടതെന്ന റിപ്പോർട് ഞെട്ടിക്കുന്നതെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ഒരു പാർലമെന്റ് സമ്മേളനം മുഴുവൻ സ്‌തംഭിച്ചത് ഈ വിഷയത്തിലാണ്.

എന്നാൽ ഇതിൽ ഒരു ബന്ധവുമില്ലെന്ന് സർക്കാർ പാർലമെന്റിൽ പറഞ്ഞു. ജനങ്ങളോട് സർക്കാർ പച്ചക്കള്ളം പറഞ്ഞുവെന്ന് ഇപ്പോൾ വ്യക്‌തമായി. പാർലമെന്റിനെയും ജനങ്ങളെയും സർക്കാർ തെറ്റിദ്ധരിപ്പിച്ചു. ഇത് അവകാശ ലംഘനത്തിന്റെ കൂടെ പ്രശ്‌നമാണ്. പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും ഉത്തരം പറഞ്ഞേ മതിയാകൂ. പാർലമെന്റിൽ വിഷയം ശക്‌തമായി ഉന്നയിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

ഇസ്രയേലിൽ നിന്ന് ഇന്ത്യ പെഗാസസ്‌ ചാര സോഫ്റ്റ്‌വെയർ വാങ്ങിയിരുന്നെന്ന് വ്യക്‌തമാക്കുന്ന ന്യൂയോർക്ക് ടൈംസ് അന്വേഷണ റിപ്പോർട് ഇന്നാണ് പുറത്തുവന്നത്. ഇതനുസരിച്ച് 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനിടെയാണ് കരാർ ഒപ്പിട്ടതെന്ന് വ്യക്‌തമാക്കുന്നുണ്ട്. 13,000 കോടിയുടെ സൈനിക കരാറില്‍ ഉള്‍പ്പെടുത്തിയാണ് സോഫ്റ്റ്‌വെയർ വാങ്ങിയതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിലുണ്ട്.

Read Also: ഗർഭിണികൾക്ക് നിയമനമില്ല; എസ്ബിഐ ഉത്തരവിൽ വനിതാ കമ്മീഷൻ വിശദീകരണം തേടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE