കോഴിക്കോട്: അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിൻ ബി എന്ന ഡൈ ചേർത്ത ശർക്കര വിറ്റതിന് സ്‌ഥാപനത്തിന് 2 ലക്ഷം പിഴ ശിക്ഷ വിധിച്ചു. കോഴിക്കോട് താമരശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന റോയൽ ബിഗ് മാർട്ട് എന്ന സ്‌ഥാപനത്തിനാണ് ശിക്ഷ വിധിച്ചത്.
താമരശേരി ജൂഡിഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് 2 ലക്ഷം പിഴ ശിക്ഷ വിധിച്ചത്. കോഴിക്കോട് ഭക്ഷ്യ സുരക്ഷാ അസിസ്‌റ്റന്റ് കമ്മീഷണർ സക്കീർ ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്. 2020 ജനുവരിയിൽ അന്നത്തെ ഫുഡ് സേഫ്റ്റി ഓഫിസർ ആയ ഡോക്‌ടർ സനിന മജീദ് സാമ്പിൾ എടുക്കുകയും തുടർന്ന് ചുമതലയേറ്റ ഫുഡ് സേഫ്റ്റി ഓഫിസർ ആയ രേഷ്‌മ ക്രിമിനൽ കേസ് ഫയൽ ചെയ്യുകയും ചെയ്യുകയായിരുന്നു.
ALSO READ| എഎൻ ഷംസീറിനും പി ജയരാജനും പോലീസ് സുരക്ഷ വർധിപ്പിച്ചു