കുറ്റ്യാടിയിലെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; പരാതികൾ കൂടുന്നു

By Trainee Reporter, Malabar News
Gold Palace Kuttyadi
Ajwa Travels

കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്നൂറിലധികം പരാതികൾ ലഭിച്ചതായി പോലീസ്. ദിനംപ്രതി പരാതികൾ കൂടിവരികയാണ്. കുറ്റ്യാടി സ്‌റ്റേഷൻ പരിധിയിൽ മാത്രം 250 ലധികം പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇത് കൂടാതെ പയ്യോളി, കല്ലാച്ചി ശാഖകളിലും തട്ടിപ്പിന് ഇരയായവരുടെ പരാതികൾ വേറെയും ഉണ്ട്. അതേസമയം, തുടർ നടപടികൾ ചർച്ച ചെയ്യാനായി തട്ടിപ്പിന് ഇരയായവർ ഇന്നലെ കുറ്റ്യാടിയിൽ യോഗം ചേർന്നു.

നിലവിൽ തട്ടിപ്പ് കേസിലെ മുഖ്യപ്രതി കുറ്റ്യാടി വടയം കുളങ്ങരത്താഴ സ്വദേശി വിപി സബീർ മാത്രമാണ് കുറ്റ്യാടി പോലീസിന്റെ അറസ്‌റ്റിലായത്‌. കേസില്‍ മൂന്ന് പേർ കൂടി പിടിയിലാവാനുണ്ട്. സബീർ ഇപ്പോൾ പോലീസ് കസ്‌റ്റഡിയിലാണ്. ഇയാളെ കൂടുതൽ ചോദ്യം ചെയ്‌ത്‌ വരികയാണ്. തുടർന്നായിരിക്കും, തട്ടിപ്പ് നടത്തിയ പണം ഏതൊക്കെ അക്കൗണ്ടിലേക്ക് മാറ്റി നിക്ഷേപിച്ചുവെന്നും, കേസിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്താൻ സാധിക്കുക.

കുറ്റ്യാടി കരണ്ടോട് തയ്യുളളതില്‍ മുഹമ്മദ്, കച്ചേരി കെട്ടിയ പറമ്പത്ത് ഹമീദ്, തൊടുപൊയിൽ സബീൽ എന്നിവരാണ് മറ്റ് പ്രതികൾ. പയ്യോളി, കല്ലാച്ചി, കുറ്റ്യാടി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഗോൾഡ് പാലസ് ജ്വല്ലറിയാണ് നിക്ഷേപത്തട്ടിപ്പ് നടത്തിയത്. നാലു വര്‍ഷം മുൻപാണ് ഗോള്‍ഡ് പാലസ് ജ്വല്ലറി കുറ്റ്യാടി കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങിയത്. പണവും സ്വര്‍ണവും സ്വീകരിച്ച് ജ്വല്ലറി ബിസിനസില്‍ പങ്കാളികളാക്കാമെന്ന് വാഗ്‌ദാനം നല്‍കിയായിരുന്നു തട്ടിപ്പ്.

Read Also: ചെങ്കൽ ക്വാറികളിൽ വിജിലൻസ് റെയ്‌ഡ്‌; നാല് ലോറികൾ പിടിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE