ന്യൂഡെൽഹി : ജഡ്‌ജിമാർക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ജഡ്‌ജിമാർ ചക്രവർത്തിമാരെ പോലെ പെരുമാറരുതെന്നാണ് കോടതി വിമർശനം ഉന്നയിച്ചത്. ഉദ്യോഗസ്‌ഥരെ അനാവശ്യമായി കോടതിയിൽ വിളിച്ചു വരുത്തുന്നതിന് എതിരെയാണ് ഇപ്പോൾ സുപ്രീം കോടതി നിലപാട് അറിയിച്ചത്. ഇത്തരം പ്രവണതകൾ നല്ലതല്ലെന്നും കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസ് എസ്‌കെ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
അലഹബാദ് ഹൈക്കോടതി ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരോട് നേരിട്ട് ഹാജരാകണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇത് ചോദ്യം ചെയ്‌തുകൊണ്ടുള്ള കേസിലാണ് സുപ്രീം കോടതി ജഡ്‌ജിമാർക്കെതിരെ വിമർശനം ഉന്നയിച്ചത്. കോടതിയിൽ ഹാജരാകാൻ ഉദ്യോഗസ്‌ഥർ നിരന്തരം വരേണ്ടിവരുമ്പോൾ ഔദ്യോഗിക കൃത്യനിര്‍വഹണം കൂടിയാണ് തടസപ്പെടുന്നതെന്നും, ജഡ്‌ജിമാര്‍ ഇത് ഓര്‍ക്കണമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
Read also : ശ്രീറാം വെങ്കിട്ടരാമൻ കോവിഡ് ഡാറ്റ മാനേജ്മെന്റ് നോഡൽ ഓഫിസർ; പുതിയ ചുമതല