കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്‌റ്റംസ് കസ്‌റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. അര്‍ജുന്‍ ആയങ്കി, മുഹമ്മദ് ഷെഫീഖ് എന്നിവരാണ് കസ്‌റ്റംസിന്റെ കസ്‌റ്റഡിയില്‍ ഉള്ളത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ ബുദ്ധികേന്ദ്രം അര്‍ജുന്‍ ആയങ്കിയെന്നാണ് കസ്‌റ്റംസിന്റെ കണ്ടെത്തല്‍. കള്ളക്കടത്തിനായി അര്‍ജുന്‍ ആയങ്കിക്ക് കീഴില്‍ യുവാക്കളുടെ വന്‍ സംഘം തന്നെ ഉണ്ടെന്നും കസ്‌റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
ഡിവൈഎഫ്‌ഐ ചെമ്പിലോട് മേഖലാ മുന്‍ സെക്രട്ടറി സി സജേഷിനെ ഇന്നലെ കസ്‌റ്റംസ് ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. സ്വര്‍ണ്ണക്കടത്തില്‍ പങ്കില്ലെന്നും അര്‍ജുന്‍ ആയങ്കിയെ സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് പരിചയമെന്നുമാണ് സജേഷ് മൊഴി നല്‍കിയത്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഇരുവരെയും വീണ്ടും വിശദമായി ചോദ്യം ചെയ്യും. അര്‍ജുന്‍ ആയങ്കിയെ ജൂലൈ 6 വരെയും മുഹമ്മദ് ഷെഫീഖിനെ ജൂലൈ 5 വരെയുമാണ് കസ്‌റ്റംസിന്റെ കസ്‌റ്റഡിയില്‍ വിട്ടിട്ടുള്ളത്.
Read Also: കൊച്ചി മെട്രോ; ലോക്ക്ഡൗണിന് ശേഷം സർവീസുകൾ ഇന്ന് മുതൽ പുനഃരാരംഭിക്കും