തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 12ന് കോടതിയില്‍ നേരിട്ട് ഹാജരാകണം. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 3 തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് കോടതി അന്ത്യശാസനം പുറപ്പെടുവിച്ചത്.
കേസില്‍ രണ്ടാം പ്രതിയായ വഫ ഫിറോസ് നേരത്തെ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. തലസ്ഥാനത്ത് ഉണ്ടായിട്ടും വിവിധ കാരണങ്ങള്‍ പറഞ്ഞ് കോടതിയില്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് വെങ്കിട്ടരാമന് അന്ത്യശാസനം നല്‍കിയത്.
Read more: ആലക്കോട് ജലനിധി പദ്ധതിയില്‍ തട്ടിപ്പ്; വിജിലന്‍സിന് പരാതി