ജില്ലയിൽ രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ ആളുകൾക്ക് വിമുഖത; ഡിഎംഒ

By Trainee Reporter, Malabar News
booster dose vaccine
Ajwa Travels

കോഴിക്കോട്: ജില്ലയിൽ രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ എടുക്കാൻ ആളുകൾ വിമുഖത കാണിക്കുന്നുവെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാത്തവരുടെ എണ്ണം കൂടുതലാണെന്നും ഒമൈക്രോൺ വകഭേദം വ്യാപിക്കാൻ ഇടയുള്ള സാഹചര്യത്തിൽ എല്ലാവരും വാക്‌സിൻ സ്വീകരിക്കുക വഴി പ്രതിരോധം ഉറപ്പുവരുത്തണമെന്നും ഡിഎംഒ പറഞ്ഞു.

ജില്ലയിൽ 95 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിൻ എടുത്തിട്ടുണ്ട്. എന്നാൽ, രണ്ടാം രണ്ടാം ഡോസ് എടുത്തിട്ടുള്ളത് 61.08 ശതമാനം പേർ മാത്രമാണ്. അതേസമയം, മൈക്രോൺ വകഭേദം വ്യാപിക്കാനിടയുള്ള സാഹചര്യത്തിൽ കൂടുതൽ ജീവനക്കാരെ നിയമിച്ച് കോവിഡ് പരിശോധനാ കേന്ദ്രങ്ങളിലെ ടെസ്‌റ്റുകളുടെ എണ്ണം വർധിപ്പിക്കാനും വാക്‌സിനേഷൻ വ്യാപിപ്പിക്കാനുമാണ് ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം.

വിമാനത്താവളങ്ങളിലെ പരിശോധനയിൽ കോവിഡ് പോസിറ്റിവ് ആകുന്നവർക്ക് പ്രത്യേക ഐസൊലേഷൻ സംവിധാനവും ഒരുക്കും. ഒപ്പം അവരിൽ നിന്ന് ഒമൈക്രോൺ ജീനോം പഠനത്തിനായി സാമ്പിൾ ശേഖരിക്കുമെന്നും ഡിഎംഒ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രതിരോധ നടപടികൾ ജില്ലയിൽ പുരോഗമിക്കുകയാണെന്നും ഡിഎംഒ അറിയിച്ചു.

Most Read: വയോമിത്രം പദ്ധതി പ്രതിസന്ധിയിൽ; മലപ്പുറത്ത് മരുന്ന് വിതരണം മുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE