തിരുവനന്തപുരം: ഫെബ്രുവരി 10ന് ആരംഭിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള(ഐഎഫ്എഫ്‌കെ) നാല് മേഖലകളിലായി നടത്തുന്നതിനെതിരെ കെഎസ് ശബരീനാഥന്‍ എംഎല്‍എ രംഗത്ത്. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് എംഎല്‍എയുടെ പ്രതികരണം. ചലച്ചിത്രമേള നാല് മേഖലകളിലായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം 25 വര്‍ഷമായി ചലച്ചിത്ര രംഗത്ത് വളര്‍ത്തിയെടുത്ത ‘തിരുവനന്തപുരം ബ്രാന്‍ഡി’നെ തകര്‍ക്കുമെന്ന് എംഎല്‍എ പോസ്‌റ്റില്‍ കുറിച്ചു.
ഐഎഫ്എഫ്‌കെയിലൂടെ തിരുവനന്തപുരത്തിന് ലോക സിനിമാഭൂപടത്തില്‍ പ്രഥമ സ്‌ഥാനമുണ്ട് എന്ന് പറഞ്ഞ കെഎസ് ശബരീനാഥന്‍ എംഎല്‍എ തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു. ചലച്ചിത്രമേളയുടെ നടത്തിപ്പിന് തലസ്‌ഥാനത്ത് എല്ലാവിധ സൗകര്യങ്ങളും ഉണ്ടെന്നിരിക്കെ സര്‍ക്കാരിന്റെ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും എംഎല്‍എ ഫേസ്ബുക്കില്‍ പോസ്‌റ്റില്‍ പറഞ്ഞു. ഭാവിയില്‍ ഐഎഫ്എഫ്‌കെ അപ്രസക്‌തമാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്നും കെഎസ് ശബരീനാഥന്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
Read Also: ഭിന്നശേഷി കുട്ടികൾക്കായി ഗവേഷണ ലോകം തുറന്ന് ‘സയൻഷ്യ’