തിരുവനന്തപുരം : സംസ്‌ഥാനത്ത് കെഎസ്ആര്‍ടിസിയിലെ വിവാദങ്ങള്‍ മുറുകുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്‌ളിഫ് ഹൗസിലേക്ക് വിളിപ്പിച്ചു. കെഎസ്ആര്‍ടിസിയില്‍ നിലവില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളുടെ പശ്‌ചാത്തലത്തിലാണ് മുഖ്യമന്ത്രി ബിജുവുമായി കൂടിക്കാഴ്‌ച നടത്തിയത്. നിലവില്‍ സംസ്‌ഥാനത്ത് കെഎസ്ആർടിസിയിൽ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ പറ്റി മുഖ്യമന്ത്രിയോട് അദ്ദേഹം സംസാരിച്ചു. എന്നാല്‍ വിവാദ പ്രസ്‌താവനകള്‍ ഒരിക്കലും ഗുണം ചെയ്യില്ലെന്നും, അവ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട മുഖ്യമന്ത്രി പ്രതിസന്ധിയില്‍ നിന്നും കെഎസ്ആര്‍ടിസിയെ കരകയറ്റാനുള്ള നീക്കത്തില്‍ ഒപ്പമുണ്ടെന്നും വ്യക്‌തമാക്കി.
എംഡി ബിജു പ്രഭാകറിന്റെ പ്രസ്‌താവനകള്‍ വിവാദമായതോടെ സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകള്‍ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു. അതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ബിജു പ്രഭാകരുമായി കൂടിക്കാഴ്‌ച നടത്താന്‍ തീരുമാനിച്ചത്. കെഎസ്ആര്‍ടിസിയുടെ പരിഷ്‌കരണ പദ്ധതികളുമായി മുന്നോട്ട് പോകാമെന്നും, അതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. എന്നാല്‍ വിവാദപ്രസ്‌താവനകള്‍ ഒഴിവാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം തന്നെ കോര്‍പറേഷനെ ശുദ്ധീകരിക്കാനുള്ള നിലപാടുകളുമായി മുന്നോട്ടു പോകുമ്പോള്‍ അതിന് തുരങ്കം വെക്കാനുള്ള നടപടികളുമായി ചിലര്‍ വരുന്നുണ്ടെന്നും അതിനാലാണ് പരസ്യ പ്രസ്‌താവന നടത്തേണ്ടി വന്നതെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് വ്യക്‌തമാക്കി. കൂടാതെ കെഎസ്ആര്‍ടിസിയെ രക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും, അതിനായി തൊഴിലാളി സംഘടനകള്‍ ഉള്‍പ്പടെയുള്ളവരുമായി സഹകരിച്ച് മുന്നോട്ട് പോകേണ്ടത് ആവശ്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
Read also : സ്വര്‍ണക്കടത്ത്; റബിന്‍സിനെ ഈ മാസം 28 വരെ കസ്‌റ്റംസ് ചോദ്യം ചെയ്യും