തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ചു കെഎസ്ആർടിസി ജീവനക്കാർ ഇന്ന് മുതൽ സംയുക്‌ത സമരത്തിലേക്ക്. കഴിഞ്ഞ മാസത്തെ ശമ്പളം മുഴുവനും നൽകാത്തതിനെ തുടർന്നാണ് സമരം. മെയ് അഞ്ചിനകം ഏപ്രിൽ മാസത്തെ മുഴുവൻ ശമ്പളവും നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും ഈ ഉറപ്പ് പാഴായി. ഈ സാഹച്യത്തിലാണ് ജീവനക്കാർ സംയുക്‌ത സമരത്തിലേക്ക് നീങ്ങുന്നത്.
സിഐടിയു, ടിടിഎഫ് സംഘടനകൾ ചീഫ് ഓഫീസിന് മുന്നിൽ ഇന്ന് മുതൽ സമരം ആരംഭിക്കും. എട്ടാം തീയതി ബിഎംഎസിന്റെ നേതൃത്വത്തിലും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തെ ശമ്പളത്തിന്റെ രണ്ടാം ഗഡുവാണ് മുടങ്ങിയത്. ഇതിനായി ധനവകുപ്പ് പണം അനുവദിച്ചിരുന്നില്ല. 50 കോടി ആയിരുന്നു കെഎസ്ആർടിസി വനം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നത്.
ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് നൽകണമെന്ന് ഹൈക്കോടതി അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ, മാസം തോറുമുള്ള കളക്ഷനിൽ നിന്ന് ജീവനക്കാക്ക് ശമ്പളം നൽകാൻ കഴിയില്ലെന്ന് അറിയിച്ചു കെഎസ്ആർടിസി ഹൈക്കോടതിൽ സത്യവാങ്‌മൂലം നൽകിയിരുന്നു. ഒരു വർഷമായി സർക്കാർ നൽകുന്ന 50 കോടി രൂപയിൽ നിന്നാണ് കെഎസ്ആർടിസി ശമ്പളം നൽകുന്നത്.
Most Read: രാജി തീരുമാനം പിൻവലിച്ച് ശരദ് പവാർ; അധ്യക്ഷ സ്‌ഥാനത്ത് തുടരും