കുവൈറ്റ്: സർക്കാർ ജോലിയിൽ നിന്നും 13,000 പ്രവാസികളെ പിരിച്ചുവിട്ട് കുവൈറ്റ്. കഴിഞ്ഞ 5 വർഷത്തിനിടെയാണ് ഇത്രയധികം വിദേശികളെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ടത്. സ്വദേശിവൽക്കരണം ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് വിദേശികളെ പിരിച്ചു വിടാനുള്ള തീരുമാനം അധികൃതർ എടുക്കുന്നത്.
സ്വദേശിവൽക്കരണം ശക്‌തമായതോടെ സർക്കാർ സർവീസുകളിൽ പ്രവാസികളുടെ എണ്ണം 79,000ൽ നിന്നും 66,000 ആയി കുറഞ്ഞു. സിവിൽ സർവീസ് കമ്മീഷനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. പിരിച്ചുവിട്ട വിദേശികളിൽ ഭൂരിഭാഗം ആളുകളും ജോലി ചെയ്‌തിരുന്നത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലാണ്.
Read also: കോവിഡ് വ്യാപനം കുറയുന്നു; ചണ്ഡീഗഡിലും നിയന്ത്രണങ്ങൾ പിൻവലിച്ചു