കുവൈറ്റ്: കുവൈറ്റ് രാജ്യാന്തര വിമാനത്താവളം ജൂലൈ മുതൽ പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് വ്യക്‌തമാക്കി സിവിൽ ഏവിയേഷൻ അധികൃതർ. കോവിഡ് വ്യാപനത്തിന് പിന്നാലെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം കുറച്ചത്.
നിലവിൽ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ 60 ശതമാനം ശേഷിയിലാണ് വിമാനത്താവളം പ്രവർത്തിക്കുന്നത്. എന്നാൽ ജൂലൈ മുതൽ പൂർണ തോതിൽ പ്രവർത്തനം പുനഃരാരംഭിക്കുന്നതോടെ കൂടുതൽ സർവീസുകൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്‌തമാക്കി.
നിലവിൽ പ്രതിദിനം 300 വിമാന സർവീസുകളാണ് ഇവിടെ നടത്തുന്നത്. ജൂലൈ മുതൽ ഇത് 500 ആയി ഉയരും.
Read also: ജഹാംഗീർപുരിയിലെ പൊളിക്കൽ; സ്‌റ്റേ തുടരുമെന്ന് സുപ്രീം കോടതി