കണ്ണൂർ: പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം സമ്മേളനത്തില്‍ പങ്കെടുത്ത കെവി തോമസ് കോണ്‍ഗ്രസിനെ ഒറ്റുകൊടുത്തെന്ന് കെ സുധാകരന്‍. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നത് കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ്. സിപിഎം അധികാരം നിലനിര്‍ത്താന്‍ ബിജെപിയെ സഹായിക്കുന്നു.
കേരളത്തില്‍ കോണ്‍ഗ്രസ് ഇനി അധികാരത്തില്‍ എത്തരുതെന്നാണ് ലക്ഷ്യം. കേരളത്തിലെ കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താനാണ് യച്ചൂരിയെത്തിയത്. പാര്‍ട്ടി കോണ്‍ഗ്രസ് പിണറായി വിജയന് അടിമപ്പെട്ടെന്നും കെപിസിസി അധ്യക്ഷന്‍ വിമര്‍ശിച്ചു. ഇതിനിടെ കെ സുധാകരനെ വിമര്‍ശിച്ച് കെവി തോമസ് ഇന്ന് വീണ്ടും രംഗത്തെത്തി.
കെവി തോമസ് പാര്‍ട്ടിയില്‍ ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് കെ സുധാകരനല്ലെന്ന് ഇദ്ദേഹം വ്യക്‌തമാക്കി. സുധാകരനല്ല കോണ്‍ഗ്രസെന്ന് ഓര്‍മപ്പെടുത്തുന്നു. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക എന്ന അജണ്ട കെ സുധാകരന്‍ നടപ്പാക്കുകയാണ്. തനിക്ക് അനധികൃത സ്വത്തുണ്ടായെന്ന് എപ്പോള്‍ കണ്ടുപിടിച്ചുവെന്നും കെവി തോമസ് ചോദിച്ചു.
Read Also: രണ്ട് എഡിജിപിമാരുടെ സ്‌ഥാനക്കയറ്റ ശുപാർശ കേന്ദ്രം തള്ളി