തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് മൂന്നാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ വീണ്ടും സമൂഹ അടുക്കള തുടങ്ങാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരും പട്ടിണി കിടക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ യോഗത്തിൽ പറഞ്ഞു.
പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനം ശക്‌തമാക്കാനാണ് തീരുമാനം. ഇതിനായി പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗം വിളിക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം നൽകി.ജില്ലാ ചുമതലയുള്ള മന്ത്രിമാരാണ് യോഗം വിളിക്കേണ്ടത്.ഒരു കുടുംബത്തിലെ മുഴുവൻ പേർക്കും രോഗം വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ് വീണ്ടും സമൂഹ അടുക്കള ആരംഭിക്കാൻ ആലോചിക്കുന്നത്.
അതേസമയം, കോവിഡ് വ്യാപനം ഉയർന്ന് തന്നെ നിൽക്കുന്നുവെന്ന് യോഗം വിലയിരുത്തി. മൂന്നാം തരംഗത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കേസുകൾ വളരെ വേഗം ഉണ്ടായേക്കുമെന്നും വിലയിരുത്തലുണ്ട്.
Also Read: പ്രതികളുടെ നിസഹകരണം കോടതിയെ അറിയിക്കും; നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ