ലണ്ടൻ: ഇംഗ്ളീഷ് ലീഗ് കപ്പിൽ ലിവർപൂൾ ജേതാക്കൾ. ചെൽസിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിക്കുകയായിരുന്നു. ആദ്യാവസാനം വാശിയേറിയ മൽസരം എക്‌സ്‌ട്രാ ടൈമും കടന്ന് നീണ്ടപ്പോള്‍ ഇരു ടീമുകളും 11 പെനാല്‍റ്റി കിക്കുകള്‍ എടുക്കേണ്ടിവന്നു. ഒടുവില്‍ ചെല്‍സി ഗോളി കെപെയുടെ കിക്ക് പാഴായതോടെ കിരീടം ലിവര്‍പൂള്‍ ഉയര്‍ത്തുകയായിരുന്നു.
മൽസരത്തില്‍ ഇരു ഗോളികളും ഗംഭീര പ്രകടനമാണ് എക്‌സ്ട്രാ ടൈം വരെ പുറത്തെടുത്തത്. തകര്‍പ്പന്‍ സേവുകള്‍ കൊണ്ട് ചെല്‍സിയുടെ മെന്‍ഡി മൽസരത്തില്‍ മിന്നിത്തിളങ്ങി. ഇതിനിടെ ടീമുകളുടെ ഗോളുകള്‍ വാര്‍ നിഷേധിക്കുകയും ചെയ്‌തു. മൽസരത്തിനിടെ യുക്രൈന് പിന്തുണ അറിയിച്ച് താരങ്ങൾ രംഗത്തെത്തിയതും ശ്രദ്ധേയമായി.
Read Also: സഞ്‌ജിത്ത് കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് കോടതിയിൽ