തൃശൂർ: ജില്ലയിലെ പുല്ലഴി വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 998 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്‌ഥാനാർഥി കെ രാമനാഥന്‍ ആണ് ഇവിടെ വിജയിച്ചത്. രാമനാഥന്‍ 2052 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി അഡ്വ. മഠത്തില്‍ രാമന്‍കുട്ടി 1049 വോട്ടുകൾ നേടി. എന്‍ഡിഎയിലെ സന്തോഷ് പുല്ലഴിക്ക് 539 വോട്ടുകളാണ് നേടാൻ കഴിഞ്ഞത്.
ഇതോടെ കോർപ്പറേഷനിലെ എൽഡിഎഫ്, യുഡിഎഫ് കക്ഷിനില 24 വീതമായി. കോൺഗ്രസ് വിമതൻ എംകെ വർഗീസിനെ മേയറാക്കിയാണ് എൽഡിഎഫ് ഭരണം നേടിയത്. തിരഞ്ഞെടുപ്പ് ഫലം വന്നതോടെ നിലവിലെ മേയർ എംകെ വർഗീസിന്റെ നിലപാട് നിർണായകമാകും. എൽഡിഎഫ് മേയർ പദവി നൽകുന്നത് രണ്ടു വർഷത്തേക്കാണ്. അഞ്ചു വർഷവും മേയറാക്കാമെന്നാണ് യുഡിഎഫിന്റെ വാഗ്‌ദാനം.
പുല്ലഴി വാർഡ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്ത യുഡിഎഫിന് പക്ഷെ കളമശ്ശേരി നഗരസഭയിലെ 37ആം വാർഡ് നഷ്‌ടമായി. എൽഡിഎഫിന്റെ റഫീഖ് മരയ്‌ക്കാർ 64 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത്. ഇദ്ദേഹത്തിന് 308 വോട്ട് ലഭിച്ചു.
ലീഗിന്റെ സിറ്റിങ് സീറ്റിലാണ് എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയത്. 25 വര്‍ഷമായി യുഡിഎഫ് വിജയിച്ചിരുന്ന വാർഡാണ് ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്തത്.
കൊല്ലം പൻമന ഗ്രാമപഞ്ചായത്തിലെ പറമ്പിമുക്ക് (05), ചോല (13), ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ പിഎച്ച്സി വാര്‍ഡ് (07), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുന്‍സിപ്പല്‍ വാര്‍ഡ് (37), തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡ് (47), കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ താത്തൂര്‍പൊയ്യില്‍ (11), കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (07) എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സ്‌ഥാനാർഥികളുടെ മരണത്തെ തുടർന്നാണ് ഇവിടങ്ങളിൽ തിരഞ്ഞെടുപ്പു മാറ്റിവച്ചത്. ഇന്നലെ ആയിരുന്നു വോട്ടെടുപ്പ്.
Also Read: നടിയെ ആക്രമിച്ച കേസ്; വിചാരണ ഇന്ന് ആരംഭിക്കും