മമതാ ബാനർജി മോദിയുടെ ഇടനിലക്കാരി; അധീർ രഞ്‌ജൻ ചൗധരി

By Staff Reporter, Malabar News
Adhir Ranjan Chowdhury against mamata
Ajwa Travels

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നരേന്ദ്ര മോദിയുടെ ഇടനിലക്കാരിയാണെന്ന ആരോപണവുമായി ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്‌ജൻ ചൗധരി. മമതാ ബാനർജി ബിജെപിയെ സഹായിക്കുകയാണെന്ന് ചൗധരി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.

കോൺഗ്രസിനെ എതിർക്കാൻ വേണ്ടി മമതാ ബാനർജി ബിജെപിയെ സഹായിക്കുകയാണ്. അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടനിലക്കാരിയായി പ്രവർത്തിക്കുകയാണ്.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഓഗസ്‌റ്റിൽ വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ മമതാ ബാനർജിയും പങ്കെടുത്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ മമതയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് എംപിയുമായ അഭിഷേക് ബാനർജിയെ ഇഡി ചോദ്യം ചെയ്‌തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ.

പ്രതിപക്ഷ പാർട്ടികൾ ശക്‌തിയാർജിക്കുന്നത് പ്രധാനമന്ത്രി ഇഷ്‌ടപ്പെടുന്നില്ല എന്നാണ് ഇതിലൂടെ വ്യക്‌തമാകുന്നത്. ഡെൽഹി നിങ്ങളുടേതും കൊൽക്കത്ത ഞങ്ങളുടേതും എന്ന നിലയിൽ ഇരുവരും തമ്മിൽ ധാരണ ഉണ്ടാക്കി എന്നാണ് തോന്നുന്നത്. അങ്ങനെ അല്ലെങ്കിൽ അവർ കോൺഗ്രസിനെ പറ്റി അനാവശ്യമായ കാര്യങ്ങൾ പറയില്ലായിരുന്നുവെന്നും അധീർ രഞ്‌ജൻ ചൗധരി പറഞ്ഞു.

Read Also: സംസ്‌ഥാനത്തെ കോളേജുകൾ നാളെ തുറക്കും; കൈവിടരുത് ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE