ബത്തേരി: വാകേരിയെ വിറപ്പിക്കുന്ന നരഭോജി കടുവ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയതായി നാട്ടുകാർ. വട്ടത്താനി ചൂണ്ടിയാനിക്കവലയിൽ പുല്ലരിയാൻ എത്തിയ കർഷകൻ വർഗീസാണ് കടുവയെ കണ്ടത്. വനം വകുപ്പിന്റെ ദൗത്യസംഘം സംഭവ സ്‌ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഒരാഴ്‌ചയിൽ അധികമായി വാകേരിയിലും സമീപ പ്രദേശങ്ങളിലും കടുവാ ശല്യം രൂക്ഷമാണ്.
ഇന്നലെ രാത്രിയോടെ കല്ലൂർക്കുന്നിലും നരഭോജി കടുവ എത്തിയിരുന്നു. കല്ലൂർക്കുന്നിലെ വാകയിൽ സന്തോഷിന്റെ വീട്ടിലാണ് കടുവ എത്തിയത്. സന്തോഷിന്റെ പശുവിനെ കടുവ കൊല്ലുകയും ചെയ്‌തു. ഇന്നലെ രാത്രി 12 മണിയോടെ ബഹളം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് കടുവയെ കണ്ടത്. വാകേരിയിൽ പ്രജീഷിനെ കൊന്ന കടുവയാണ് ഇന്നലെ കല്ലൂർക്കുന്നിൽ എത്തിയതെന്ന് വനംവകുപ്പ് സ്‌ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ, കടുവയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമങ്ങളും തുടരുകയാണ്. കൂടല്ലൂർ മേഖലയിൽ മുപ്പതിലധികം ക്യാമറകൾ സ്‌ഥാപിച്ചിട്ടുണ്ട്. എങ്കിലും ഇവയിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. കൂടുവെച്ചും ഏറുമാടം കെട്ടിയും ഡ്രോൺ പറത്തിയും കടുവയെ പിടികൂടാനുള്ള ശ്രമങ്ങളാണ് തുടരുന്നത്.
Most Read| നിങ്ങൾക്ക് ഇതൊന്നും കാണാൻ കണ്ണില്ലേ? എസ്‌പിയോട് കയർത്ത് ഗവർണർ; ബാനർ അഴിപ്പിച്ചു