തൃശൂര്‍: ജില്ലയിൽ നിന്ന് പിടിയിലായ മാവോവാദി രാജന്‍ ചിറ്റിലപ്പിള്ളിയെ (58) വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ എത്തിച്ചു. ഞായറാഴ്‌ച രാത്രി പത്തരയോടെ ജയിലിലെത്തിച്ചെങ്കിലും ചികിൽസയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് നിന്ന് ഡിസ്‌ചാര്‍ജ് സമ്മറി ലഭിക്കാത്തതിനാല്‍ ജയിലിൽ പ്രവേശിപ്പിക്കാൻ സാധിച്ചില്ല. തുടര്‍ന്ന് നടപടികൾ പൂർത്തീകരിച്ച് രാത്രി വൈകിയാണ് ജയിലില്‍ പ്രവേശിപ്പിച്ചത്.
സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് വാഹനാപകടം ഉണ്ടായതും രാജനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. ഇവിടെനിന്നാണ് കഴിഞ്ഞ ചൊവ്വാഴ്‌ച ഐബിയും എടിഎസും ചേര്‍ന്ന് മലപ്പുറം എടക്കരയിൽ മാവോവാദി അനുകൂല പ്രവർത്തനവുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‍ത കേസിൽ ഇയാളെ ഇയാളെ അറസ്‌റ്റ് ചെയ്‌തത്. രാജന്റെ സഹോദരിയെയും മകനെയും എടിഎസ് ചോദ്യം ചെയ്യലിനായി എറണാകുളത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.
ചികിൽസക്കൊപ്പം ചോദ്യം ചെയ്യാൻ മഞ്ചേരി ജില്ലാ കോടതി അനുമതി നൽകിയതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രത്യേക സെല്ലിലേക്ക് രാജനെ മാറ്റിയിരുന്നു. അവിടെ ചോദ്യം ചെയ്യൽ പൂർത്തിയായതോടെയാണ് വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
Read also: കോവിഡ് ഭീതിയിലും തളരാതെ ജനം; ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് രാമനാട്ടുകരയിൽ