കോഴിക്കോട്: കോവിഡ് കാലത്തും ജനാധിപത്യ ബോധം കൈവിടാതെ ജനം ബൂത്തുകളിലേക്ക് എത്തിയതോടെ ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനമുള്ള നഗരസഭയായി രാമനാട്ടുകര മാറി. 81.91 ശതമാനമാണ് ഇവിടുത്തെ പോളിംഗ്. നഗരസഭയിലെ 31 ഡിവിഷനുകളിലുമായി ആകെയുള്ള 28,806 വോട്ടർമാരിൽ 23,594 പേർ വോട്ട് രേഖപ്പെടുത്തി. 82.09 ശതമാനം സ്‌ത്രീകളും 81.71 ശതമാനം പുരുഷൻമാരുമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. നഗരസഭയിൽ ഏറ്റവും കൂടുൽ പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് പരുത്തിപ്പാറ സൗത്തിലും കുറവ് നെല്ലിക്കോട് ഡിവിഷനിലുമാണ്.
ഡിവിഷൻ (പോളിംഗ് ശതമാനം) എന്ന ക്രമത്തിൽ:-
പരുത്തിപ്പാറ (84.49), കരിങ്കല്ലായി (83.32), പരുത്തിപ്പാറ സൗത്ത് (86.68), ഫാറൂഖ് കോളേജ് (73.36), മേലേവാരം (78.42), അടിവാരം (83.64), മാളീരി (85.96), കട്ടയാട്ട് താഴം (79.19), ചിറക്കാംകുന്ന് (77.52), നെല്ലിക്കോട് (69.82), സേവാമന്ദിരം (80.33), കോലാർകുന്ന് (78.72), വൈദ്യരങ്ങാടി നോർത്ത് (84.9), വൈദ്യരങ്ങാടി സൗത്ത് (84.81), പുല്ലുംകുന്ന് (86.1), തോട്ടായിപ്പാടം (82.55), പാലക്കപ്പറമ്പ് (85.96), തോട്ടുങ്ങൽ (76.74), രാമനാട്ടുകര ഈസ്‌റ്റ് (81.83), രാമനാട്ടുകര വെസ്‌റ്റ് (84.9), മുട്ടുംകുന്ന് (82.95), തിരിച്ചിലങ്ങാടി (80.64), ഉണൃാലുങ്ങൽ (74.63), കൊറ്റമംഗലം (83.54), ചുള്ളിപ്പറമ്പ് (81.04), കൊടക്കല്ല് (86.59), തുമ്പപ്പാടം (84.45), കോടമ്പുഴ (79.79), മഠത്തിൽതാഴം (80.64), പള്ളിത്താഴം (85.39), പള്ളിമേത്തൽ (85.15).
Also Read: എസ്‌വി പ്രദീപിന്റെ മരണം; ‘അസ്വാഭാവികത’ തീർത്തും ‘സ്വാഭാവികമാണ്’