ന്യൂഡെൽഹി: രാജ്യത്ത് ദിവസേന 10 ലക്ഷം പേരിൽ നടത്തുന്ന കോവിഡ് പരിശോധനകളുടെ എണ്ണത്തിൽ കേരളം ഒന്നാമത്. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിലെ പരിശോധന നിരക്ക്. 12 സംസ്‌ഥാനങ്ങളാണ് ദേശീയ ശരാശരിയേക്കാൾ മുന്നിലുള്ളത്. ഇതിൽ കേരളമാണ് ഒന്നാം സ്‌ഥാനത്ത്.
10 ലക്ഷം പേരിൽ 844 പേരെയാണ് ദിവസേന രാജ്യത്ത് കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നത്. കേരളത്തിൽ ഇത് 3,258 ആണ്. ഡെൽഹി-3,225, കർണാടക-1,550 എന്നീ സംസ്‌ഥാനങ്ങളാണ് രണ്ടും മൂന്നും സ്‌ഥാനങ്ങളിൽ. 10 ലക്ഷം പേരിൽ 140 ആളുകളെ പരിശോധിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്‌ഥാനങ്ങളിലും ഇതിനേക്കാൾ കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആന്ധ്രാപ്രദേശ് (1,418), ബിഹാർ (1,093), ഒഡീഷ (1,072), ഗോവ (1,058), ജാർഖണ്ഡ് (994), ജമ്മു കശ്‍മീർ (984), തെലങ്കാന (947), തമിഴ്‌നാട് (936), ഹരിയാന(863) എന്നിങ്ങനെയാണ് ദേശീയ ശരാശരിക്ക് മുന്നിൽ വന്ന മറ്റു സംസ്‌ഥാനങ്ങളിലെ കോവിഡ് പരിശോധന നിരക്ക്. രാജ്യത്താകെ ഇതുവരെ 10,87,96,064 കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്.
Read also: ബിജെപിയുടെ സൗജന്യ വാക്‌സിൻ വാഗ്‌ദാനം ചട്ടലംഘനമല്ല; തിരഞ്ഞെടുപ്പ് കമ്മീഷൻ