മുംബൈ: ചികില്‍സാ പിഴവ് മൂലം കോവിഡ് രോഗികള്‍ മരണപ്പെട്ട സംഭവത്തില്‍ നിലപാട് വ്യക്‌തമാക്കാന്‍ മഹാരാഷ്‌ട്ര ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ മരണപ്പെട്ട രോഗികള്‍ക്ക് നഷ്‌ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയവും കോടതി ചോദിച്ചു.
ബിജെപി എംഎല്‍എ ആശിഷ് ഷെലാറാണ് 11 കോവിഡ് രോഗികളുടെ മരണം ചികില്‍സാ പിഴവ് മൂലമാണെന്ന് ചൂണ്ടിക്കാട്ടി ഹരജി സമര്‍പ്പിച്ചത്. ബംഗാൾ ഹൈക്കോടതിയുടെ വിധിന്യായത്തില്‍ പറയുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് കൃത്യമായ ചട്ടം രൂപീകരിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് പുറമേയാണിത്.
ചികില്‍സാ പിഴവും അധികൃതരുടെ അനാസ്‌ഥയും കാരണം നിരവധി രോഗികള്‍ക്ക് മഹാരാഷ്‌ട്രയില്‍ ജീവന്‍ നഷ്‌ടമായതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മുംബൈയിലെയും മറ്റു പ്രദേശങ്ങളിലെയും സര്‍ക്കാര്‍ ആശുപത്രികളുടെ ശോചനീയാവസ്ഥ സമൂഹ മാദ്ധ്യമങ്ങളില്‍ അടക്കം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
Read Also: കോവിഡിന്റെ മൂര്‍ധന്യാവസ്‌ഥ രാജ്യം നേരത്തെ തന്നെ മറികടന്നിട്ടുണ്ടാകാം; കേന്ദ്ര ധനമന്ത്രാലയം