കാസർഗോഡ്: പെർളടുക്കിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി രേഖപ്പെടുത്തി. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പ്രതി അശോകൻ പോലീസിൽ മൊഴി നൽകി. കൊലപാതകത്തിന് ശേഷം വീട് വിട്ടിറങ്ങിയതായും ട്രെയിൻ കയറി രക്ഷപ്പെടാനാണ് ശ്രമിച്ചതെന്നും അശോകൻ ബേഡകം പൊലീസിന് മൊഴി നൽകി.
പെർളടുക്കിയിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഉഷ(40) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ അർധരാത്രിക്ക് ശേഷമാണ് കൊല നടന്നതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്. കൊലപാതകത്തിന് ശേഷം വീട് വിട്ടിറങ്ങിയ അശോകനെ കാസർഗോഡ് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് വെച്ചാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
ട്രെയിൻ കയറി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് അശോകൻ പിടിയിലായത്. രാവിലെ അശോകനെ അന്വേഷിച്ച് സുഹൃത്തുക്കൾ വീട്ടിലെത്തിയപ്പോഴാണ് പായയിൽ പൊതിഞ്ഞ നിലയിൽ ഉഷയുടെ മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Most Read: ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയവരില്‍ മൂന്നുപേര്‍ക്ക് കോവിഡ് പോസിറ്റീവ്