കോഴിക്കോട്: വെള്ളിമാടുകുന്ന് ആസ്‌ഥാനമായ ‘ജംഇയ്യത്തെ ദഅവത്ത് വ തബ്‌ലീഗെ ഇസ്‌ലാം’ അഥവാ ജെഡിടി എന്ന സ്‌ഥാപനം നടത്തിയ സംഗീത പരിപാടിക്കിടെ അപകടം ഉണ്ടായതിനെ തുടർന്ന് 58 പേർക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്ത് പോലീസ്. മതിയായ സൗകര്യം ഒരുക്കാതെ പരിപാടി സംഘടിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസ്.
അതേസമയം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സംഗീത പരിപാടിക്ക് അനുമതി നല്‍കിയതെന്ന് കോര്‍പറേഷന്‍ ഡൈപ്യൂട്ടി മേയര്‍ പറയുന്നു. മാത്തോട്ടം സ്വദേശി ഷുഹൈബ് എന്ന വ്യക്‌തിയെ പോലീസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. പോലീസിനെ ആക്രമിച്ചതിനാണ് അറസ്‌റ്റ്. കണ്ടാല്‍ അറിയാവുന്ന മറ്റു 50 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. സംഗീത പരിപാടിയുടെ സംഘടകരായ കോഴിക്കോട് ‘ജെഡിടി കോളജ് പാലിയേറ്റീവ് കെയര്‍’ അധികൃതര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജിലേക്കും ബീച്ച് ആശുപത്രിയിലുമായി ചികിൽസയിലുള്ള 58 പേരിൽ ആരുടെയും നില അതീവ ഗുരുതരമല്ല എന്നാണ് വിശദീകരണം. ചാരിറ്റി പ്രവർത്തനത്തിനാണ് സംഗീത പരിപാടി നടത്തിയതെന്നാണ് ജെഡിടിയുടെ വിശദീകരണം. കിടപ്പ് രോഗികള്‍ക്ക് വീല്‍ ചെയര്‍ വാങ്ങുകയായിരുന്നു ലക്‌ഷ്യം.
ഇതിനുള്ള ധനശേഖരണാർഥമാണ് മൂന്ന് ദിവസത്തെ കാര്‍ണിവല്‍ സംഘടിപ്പിച്ചത്. സമാപന ദിവസമായ ഇന്നലെ സംഗീത പരിപാടിയും സംഘടിപ്പിച്ചു. ടിക്കറ്റ് വച്ചുള്ള പരിപാടിക്കായി വൈകിട്ടോടെ തന്നെ നൂറുകണക്കിനാളുകള്‍ ബീച്ചിലെത്തി. തിരക്ക് കൂടിയതോടെ സംഘാടകർ ടിക്കറ്റ് വില്‍പന നിര്‍ത്തി വച്ചു. ഇതില്‍ പ്രകോപിതരായ ഒരു സംഘം വാക്ക് തര്‍ക്കം ഉണ്ടാക്കുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ആയിരുന്നു എന്നാണ് സംഘാടകർ പറയുന്നത്.
സംഘര്‍ഷം രൂക്ഷമായതോടെ പോലീസെത്തി. ഇതിനിടെ പോലീസിനു നേരെ കല്ലേറുണ്ടായി. പിന്നീട് ഡിസിപി എ ശ്രീനിവാസ്, എസിപി കെ.സുദർശൻ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസെത്തി ലാത്തിവീശിയാണ് ജനത്തെ ഓടിച്ചത്.
Malabar News: കുളിമുറിയിൽ ഒളിക്യാമറ; കോഴിക്കോട് യുവാവ് പിടിയിൽ